സ്റ്റോക്ഹോം: സ്വീഡനിലെ രാജഭരണ ശേഷിപ്പുകളായ സുവർണ കിരീടമടക്കമുള്ള വിലമതിക്കാനാകാത്ത വസ്തുക്കൾ മോഷണം പോയി. സ്ട്രാംഗ്നാസ് കത്തീഡ്രലില്‍ നിന്നാണു ഇവ മോഷണം പോയത്. പതിനേഴാം നൂറ്റാണ്ടില്‍ സ്വീഡന് ഭരിച്ച കാള്‍ പതിനാലാമന്‍ രാജാവിന്റെയും ഭാര്യ ക്രിസ്റ്റീന രാജ്ഞിയുടെയും കിരീടങ്ങളടക്കമുള്ള ആഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. 13ാം നൂറ്റാണ്ടില്‍ നിര്‍മിച്ച സ്ട്രാംഗ്നാസ് കത്തീഡ്രല്‍ സ്റ്റോക്ഹോമില് നിന്ന് 58 കിലോമീറ്റര്‍ അകലെയാണ്. കാളിനെയും ക്രിസ്റ്റീനയെയും ഇവിടെയാണ് അടക്കിയിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് മോഷണം നടന്നത്. കത്തീഡ്രല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്ത സമയത്തായിരുന്നു കവർച്ച. കവര്‍ച്ചക്കാര്‍ ചില്ലുകൂടുകള്‍ തകര്‍ത്ത് രത്നങ്ങളടക്കം പതിച്ച കിരീടങ്ങള്‍ കൈക്കലാക്കുകയായിരുന്നു. അതിവേഗം പുറത്തിറങ്ങി സമീപത്തെ തടാകത്തിനടുത്തെത്തി സ്പീഡ് ബോട്ടിലൂടെ രക്ഷപ്പെട്ടു. വിദഗ്ധ സംഘമാണ് കവര്‍ച്ച നടത്തിയതെന്നു പൊലീസ് പറഞ്ഞു. വ്യാപകമായ തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ