ന്യൂയോര്‍ക്ക്: ഏതാനും ദിവസങ്ങള്‍ക്കു മുൻപ് അമേരിക്കയിലെ ഒരു കോടതി മുറിയിൽ നടന്ന നാടകീയ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ ചർച്ചാ വിഷയം. യു.എസിലെ ഒഹായോ സംസ്ഥാനത്തെ ക്ലീവ്ലാന്‍ഡിലുള്ള കോടതി മുറിയിൽ വിചാരണ വേളയിലാണ് സംഭവം അരങ്ങേറിയത്.
മിണ്ടാതിരിക്കാന്‍ പറഞ്ഞിട്ടും അനുസരിക്കാത്ത പ്രതിയുടെ വായ ടേപ് വച്ച് അടയ്ക്കാന്‍ ജഡ്ജി നിര്‍ദേശിക്കുന്നു. നിർദേശം അനുസരിച്ച പൊലീസുകാര്‍ ചുവന്ന ടേപ്പു കൊണ്ട് പ്രതിയുടെ വായടപ്പിക്കുന്നതാണ് വീഡിയോയിൽ.
തട്ടിക്കൊണ്ടുപോകല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കു വിചാരണ നേരിട്ട ഫ്രാങ്ക്ലിന് വില്യംസി(32)നുള്ള ശിക്ഷ തീരുമാനിക്കുന്നതില്‍ വാദം നടക്കുന്നതിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. ഇടയ്ക്കു കയറി സംസാരിച്ച വില്യംസിനോട് ജഡ്ജി ജോണ്‍ റൂസോ പലവട്ടം മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുന്നു. വാദി ഭാഗത്തിനു പറയാനുള്ളതു കേട്ടിട്ട് അവസരം തരാമെന്ന് പറഞ്ഞെങ്കിലും ഇതൊന്നുമനുസരിക്കാതെ വില്യംസ് സംസാരിച്ചുകൊണ്ടേയിരുന്നു.
"ഞാനാണ് ഇവിടെ ജഡ്ജി, നീ നിന്റെ വായടച്ചോണം, എപ്പോഴാണ് സംസാരിക്കേണ്ടതെന്നു ഞാന്‍ പറയാം, അല്ലെങ്കില്‍ വായടപ്പിക്കും" എന്നൊക്കെ ജഡ്ജി പറഞ്ഞെങ്കിലും വില്യംസ് കൂട്ടാക്കാതെ ഒച്ചവച്ചു. തുടര്‍ന്ന് ഇയാളുടെ വായ ടേപ്പ് വച്ച് ഒട്ടിക്കാന്‍ ജഡ്ജി ഉത്തരവിട്ടു. ആറോളം പൊലീസുകാര്‍ ചേർന്നാണ് ടേപ്പ് ഒട്ടിച്ച് വില്യംസിനെ നിശബ്ദനാക്കിയത്. അതേസമയം ജഡ്ജിയുടെ നടപടി വിവാദങ്ങളും ക്ഷണിച്ചുവരുത്തി. മനുഷ്യത്വരഹിതമായ നടപടിയെന്ന് പരക്കെ സംഭവം വിലയിരുത്തപ്പെട്ടു. (വീഡിയോ കാണാം).
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ