'ട്രംപുമായുള്ള ബന്ധം ആരംഭിച്ചത് 2006 ല്‍'; അമേരിക്കന്‍ പ്രസിഡന്റുമായുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് പോണ്‍ സ്റ്റാര്‍

ട്രംപുമായുള്ള ലൈംഗീകബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ ഡാനിയല്‍സിനെ നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റില്‍ ഒപ്പുവെച്ചിച്ചെന്നാണ് യുഎസ് മാഗസീനില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്
'ട്രംപുമായുള്ള ബന്ധം ആരംഭിച്ചത് 2006 ല്‍'; അമേരിക്കന്‍ പ്രസിഡന്റുമായുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് പോണ്‍ സ്റ്റാര്‍


വാഷിംഗ്ടണ്‍: ആമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കി പോണ്‍ സ്റ്റാര്‍ സ്‌റ്റോമി ഡാനിയല്‍സ്. ബന്ധം പുറത്തുപറയാതിരിക്കാന്‍ ഡാനിയല്‍സിന് ട്രംപ് പണം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ വലിയ വിവാദമായിരുന്നു. 2006 ല്‍ ട്രംപുമായി ബന്ധമുണ്ടായിരുനെന്ന് പോണ്‍ സ്റ്റാര്‍ വ്യക്തമാക്കി. ട്രംപിന്റെ ഭാര്യ മെലാനിയ മകന് ജന്മം നല്‍കിയതിന് നാല് മാസത്തിന് ശേഷമായിരുന്നു ഇത്. സെലിബ്രിറ്റി ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പില്‍ കണ്ടുമുട്ടിയതിന് ശേഷമാണ് ബന്ധത്തിലായതെന്നും ഡാനിയല്‍സ് പറഞ്ഞു. 

ട്രംപുമായുള്ള ലൈംഗീകബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ ഡാനിയല്‍സിനെ നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റില്‍ ഒപ്പുവെച്ചിച്ചെന്നാണ് യുഎസ് മാഗസീനില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കരാറില്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പായി 130,000 ഡോളര്‍ ട്രംപിന്റെ അഭിഭാഷകന്‍ ഇവര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. ഡാനിയല്‍സിനെ നിശബ്ദയാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

2006 ജൂലൈയില്‍ നടന്ന അമേരിക്കന്‍ സെഞ്ച്വറി സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റില്‍ വെച്ചാണ് ഡാനിയല്‍സ് ട്രംപിനെ കണ്ടുമുട്ടുന്നത്. അദ്ദേഹം എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം എന്റെ ഫോണ്‍നമ്പര്‍ ചോദിക്കുകയും ഒരുമിച്ച് ഡിന്നര്‍ കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്‌തെന്നും ഡാനിയല്‍സ് പറഞ്ഞു. 

ക്ഷണം സ്വീകരിച്ച് ട്രംപിന്റെ ഹോട്ടല്‍ റൂമില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ബോഡിഗാര്‍ഡാണ് തന്നെ സ്വീകരിച്ചത്. ടെലിവിഷന്‍ കണ്ട് ഇരിക്കുകയായിരുന്നു ട്രംപ്. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം എന്നെ വിളിക്കുമെന്നും ഇനിയും എന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നെന്നും അവര്‍ പറഞ്ഞു. ലോസ് ഏഞ്ചല്‍സിലെ സ്വകാര്യ ബംഗ്ലാവില്‍ ഉള്‍പ്പടെ പല സ്ഥലങ്ങളില്‍ വെച്ച് പിന്നീട് പലതവണ പരസ്പരം കണ്ടുമുട്ടിയെന്നും ഡാനിയല്‍സ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com