ഇന്‍റര്‍നെറ്റിന്‍റെ മുന്‍ഗാമിയായ അര്‍പാനെറ്റിന്‍റെ ശില്പി ലോറന്‍സ് ജി റോബര്‍ട്സ് അന്തരിച്ചു

ഇന്‍റര്‍നെറ്റിന്‍റെ മുന്‍ഗാമിയായ അര്‍പാനെറ്റിന്‍റെ ശില്പി ലോറന്‍സ് ജി റോബര്‍ട്സ് അന്തരിച്ചു

ഇന്‍റര്‍നെറ്റിന്‍റെ ആദ്യ രൂപമായ അര്‍പാനെറ്റിന്‍റെ ശില്പി ലോറന്‍സ് ജി റോബര്‍ട്സ് (ലാറി റോബര്‍ട്സ് ) കലി

ലോസ് ആഞ്ചലസ്: ഇന്‍റര്‍നെറ്റിന്‍റെ ആദ്യ രൂപമായ അര്‍പാനെറ്റിന്‍റെ ശില്പി ലോറന്‍സ് ജി റോബര്‍ട്സ് (ലാറി റോബര്‍ട്സ് ) കലിഫോര്‍ണിയയില്‍ അന്തരിച്ചു. ഇന്‍റര്‍നെറ്റ് യാഥാര്‍ഥ്യമാക്കുന്നതില്‍ വലിയപങ്കു വഹിച്ച അദ്ദേഹത്തിന് 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 26നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിച്ചത്.

1960കളില്‍ അമേരിക്കയിലെ അഡ്‌വാന്‍സ്ഡ് റിസര്‍ച്ച്‌ പ്രൊജക്‌ട് ഏജന്‍സി (ARPA)യില്‍ പ്രോഗ്രാം മാനേജരായിരുന്നു. ലാറിയുടെ പങ്കാളിത്തത്തോടെയാണ് അര്‍പാനെറ്റ് എന്ന പേരില്‍ ആദ്യത്തെ കംപ്യൂട്ടര്‍ ശൃംഖല രൂപീകരിച്ചത്. ലാറി റോബര്‍ട്സ്, ബോബ് കാഹ്ന്, വിന്റ് സെര്‍ഫ്, ലെന്‍ ക്ലെന്‍ റോക്ക് എന്നിവരാണ് ഇന്റര്‍നെറ്റിന്റെ സ്ഥാപകരായി അറിയപ്പെടുന്നത്. 

കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായിട്ടായിരുന്നു അര്‍പാനെറ്റിന്റെ രൂപീകരണം. ഇ-മെയില്‍, എഫ്ടിപി തുടങ്ങി അര്‍പാനെറ്റിലുണ്ടായിരുന്ന പല സൗകര്യങ്ങളും ഇന്ന് ഇന്‍റര്‍നെറ്റിന്‍റെ അടിസ്ഥാന ഘടകങ്ങളാണ്. ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് ഡേവിസ് കണ്ടുപിടിച്ച പാക്കറ്റ് സ്വിച്ചിങ് സിസ്റ്റം ഉപയോഗിച്ചാണ് ലാറിയും സംഘവും അര്‍പാനെറ്റിന് രൂപം നല്‍കിയത്. നാല് കംപ്യൂട്ടറുകളെയാണ് അര്‍പാനെറ്റില്‍ ആദ്യം ബന്ധിപ്പിച്ചത്. പിന്നീട് അത് വളര്‍ന്നു. 1983നു ശേഷം അര്‍പാനെറ്റ്, ഇന്റര്‍നെറ്റിന്റെ ഭാഗമായി. 

കംപ്യൂട്ടറുകളുടെ വ്യാപക ശൃംഖല എന്ന ആശയം ഉള്‍ക്കൊള്ളാന്‍ അക്കാലത്തെ പ്രമുഖ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞിരുന്നില്ലെന്ന് ലാറി പിന്നീട് പറഞ്ഞിട്ടുണ്ട്. ടെലികോം കമ്പനികളില്‍ നിന്ന് വലിയ ഏതിര്‍പ്പും ലാറി നേരിട്ടിരുന്നു. 1973ല്‍ അര്‍പാനെറ്റ് വിട്ട ലാറി ടെലിനെറ്റ്, നെറ്റ്‌എക്സ്പ്രസ്, അനഗ്രാം തുടങ്ങിയ കമ്പനികളുടെ സ്ഥാപനത്തിന് മുന്‍കൈയെടുത്തു.

2001ല്‍ ഡ്രാപ്പര്‍ പ്രൈസ് പുരസ്‌കാരവും 2002ല്‍ പ്രിന്‍സസ് ഓഫ് അസ്തൂരിയാസ് അവാര്‍ഡും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. നാല് തവണ വിവാഹിതനായെങ്കിലും അവസാനകാലത്ത് ഒറ്റയ്ക്കായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com