വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിനു പുറത്ത് വെടിവയ്പ്. വൈറ്റ്ഹൗസിന്റെ മൈതാനത്തിനു പുറത്താണ് വെടിവയ്പുണ്ടായത്. ഇതേതുടർന്നു ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അമേരിക്കയിലെ പ്രാദേശിക സമയം 5.50ഓടെയായിരുന്നും സംഭവം. വൈറ്റ് ഹൗസിന് അടുത്തായി പെൻസിൽവാനിയയിലെ 17-ാം സ്ട്രീറ്റിലാണ് വെടിവയ്പ്പുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് വീഴ്ത്തിയ അക്രമിയെ കസ്റ്റഡിയിൽ എടുത്തശേഷമാണ് ട്രംപ് വാർത്താസമ്മേളനം പുനരാരംഭിച്ചത്.
കോവിഡുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനം നടത്തുന്നതിനിടെ ഒരു സീക്രട്ട് സർവ്വീസ് ഉദ്യോഗസ്ഥൻ ട്രംപിനോട് പുറത്തേക്ക് പോകാൻ അഭ്യർത്ഥിക്കുകയായിരുന്നു. പത്ത് മിനിറ്റിന് ശേഷം തിരിച്ചെത്തിയ ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് ഒരു വെടിവെപ്പ് നടന്നതായി മാധ്യമപ്രവർത്തകരെ അറിയിച്ചു. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവെയ്ക്കാൻ തുനിഞ്ഞപ്പോൾ ഇയാളെ സീക്രട്ട് സർവ്വീസ് ഉദ്യോഗസ്ഥൻ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അക്രമിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ