വാഷിംഗ്ടൺ : ലോകത്തെ ആശങ്കയിലാക്കി കോവിഡ് ബാധിതുടെ എണ്ണം വർധിക്കുകയാണ്. ലോകത്ത് കൊറോണ മരണം 69,000 കടന്നു. പുതിയ റിപ്പോർട്ടുകൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69,456 ആയി ഉയർന്നു. 24 മണിക്കൂറിനിടെ ആഗോളതലത്തിൽ 4,734 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ലോകത്താകമാനം 71,000ലേറെപ്പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ലോകത്ത് 12,72,860 പേർക്കാണ് കോവിഡ് മഹാമാരി ബാധിച്ചിട്ടുള്ളത്. അമേരിക്കയാണ് രോഗബാധയുടെ കാര്യത്തിൽ മുന്നിൽ. 3,36,830 പേർക്കാണ് ഇവിടെ രോഗബാധയുള്ളത്. പുതുതായി 25,316 കോവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ന്യൂയോർക്കിൽ 1,23,018 പേർക്ക് രോഗം ബാധിച്ചു. ന്യൂജേഴ്സിയിൽ 37,505 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. യുഎസിൽ രോഗബാധിതരിൽ 8702 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. അമേരിക്കയിൽ കോവിഡ് മരണം 9618 ആയി.
സ്പെയിനിലും, ഇറ്റലിയിലും, ബ്രിട്ടനിലും, ഫ്രാൻസിലുമെല്ലാം മരണസംഖ്യയും വൈറസ് ബാധിതരുടെ എണ്ണവും അനിയന്ത്രിതമായി ഉയരുകയാണ്. സ്പെയിനിൽ 1,31,646ലാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിൽ 12,641 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 694 പേരാണ് ഇവിടെ 24 മണിക്കൂറിനിടെ മരിച്ചത്. 5,478 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ രോഗ ബാധയേത്തുടർന്ന് 525 പേരാണ് 24 മണിക്കൂറിനിടെ മരിച്ചു.
ബ്രിട്ടനിൽ 621പേരാണ് പുതുതായി മരിച്ചത്. 47,806 പേർക്കാണ് ഇവിടെ വൈറസ് ബാധയുള്ളത്. ഫ്രാൻസിൽ രോഗം ബാധിച്ചവർ 92,839 ആയി. മരണസംഖ്യ 2,886 ഉയരുകയും ചെയ്തു. 24 മണിക്കൂറിനിടെ 518 പേർ മരിക്കുകയും ചെയ്തു. ലോകത്ത് 2,62,217 പേർക്ക് മാത്രമാണ് ഇതുവരെ വൈറസിൽ നിന്ന് മുക്തി നേടാനായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ