ഭീകരൻ ഹാഫിസ് സയീദിന് 11 വർഷം തടവ്; ശിക്ഷ വിധിച്ചത് പാക് കോടതി

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദവയുടെ തലവനുമായ ഹാഫിസ് സയീദിന് 11 വർഷത്തെ തടവ് ശിക്ഷ
ഭീകരൻ ഹാഫിസ് സയീദിന് 11 വർഷം തടവ്; ശിക്ഷ വിധിച്ചത് പാക് കോടതി

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദവയുടെ തലവനുമായ ഹാഫിസ് സയീദിന് 11 വർഷത്തെ തടവ് ശിക്ഷ. പാകിസ്ഥാനിലെ ഭീകര വിരുദ്ധ കോടതിയാണ് ഹാഫിസ് സയീദിനെ ശിക്ഷിച്ചത്. പാകിസ്ഥാനിലെ ലാഹോറിലും ഗുജറന്‍വാലയിലുമായി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് കോടതി വിധി. ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസുകളാണിത്.

കഴിഞ്ഞ ഡിസംബര്‍ 11ന് ഹാഫിസ് സയീദിനെതിരെയും ഇയാളുടെ കൂട്ടാളിക്കെതിരെയും കോടതി കുറ്റം ചുമത്തിയിരുന്നു. ഓരോ കേസിലും അഞ്ചര വര്‍ഷം വീതം തടവും 15000 രൂപ പിഴയുമാണ് ഹാഫിസ് സയീദിന് കോടതി വിധിച്ചത്. രണ്ട് കേസുകളിലെയും തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ലഷ്‌കര്‍ ഇ ത്വയിബ നേതാവായ ഹാഫിസ് സയീദ്. 166 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ഹാഫിസ് സയീദിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ആഗോളതലത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com