കഴുത്തിൽ ചങ്ങലയിട്ട് അർധന​ഗ്നനായ പുരുഷനെ നായയെപ്പോലെ വലിച്ചുകൊണ്ടു പോകുന്ന യുവതി; വിവാദമായി വിഡിയോ

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമ്പരന്നു നിന്നവർക്ക് മുന്നിലൂടെ തല ഉയർത്തി യുവതിയും തലകുമ്പിട്ട് കാലും കയ്യും നിലത്തുകുത്തി നാൽകാലിയെപ്പോലെ പുരുഷനും  നടന്നു
കഴുത്തിൽ ചങ്ങലയിട്ട് അർധന​ഗ്നനായ പുരുഷനെ നായയെപ്പോലെ വലിച്ചുകൊണ്ടു പോകുന്ന യുവതി; വിവാദമായി വിഡിയോ

ർധന​ഗ്നനായ പുരുഷനെ കഴുത്തിൽ ചങ്ങലയിട്ട് നായയെപ്പോലെ വലിച്ചുകൊണ്ടുപോകുന്ന യുവതി. ബം​ഗ്ലാദേശിലെ തിരക്കുള്ള തെരുവിലെ അപ്രതീക്ഷിത കാഴ്ച പൊതുജനത്തെ ഞെട്ടിപ്പിച്ചു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമ്പരന്നു നിന്നവർക്ക് മുന്നിലൂടെ തല ഉയർത്തി യുവതിയും തലകുമ്പിട്ട് കാലും കയ്യും നിലത്തുകുത്തി നാൽകാലിയെപ്പോലെ പുരുഷനും നടന്നു. തെരുവിനെ ഞെട്ടിച്ച കാഴ്ചയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. 

അഫ്സാന ഷെജുട്ടി എന്ന പെൺകുട്ടിയും തുതുല്‍ ചൗധരി എന്ന പുരുഷനുമാണ് വിഡിയോയിലുള്ളത്. പതിറ്റാണ്ടുകൾക്ക് മുൻപ് വിയന്നയിൽ നടന്ന ഒരു സംഭവത്തിനെ പുനരാവിഷ്കരിക്കാനാണ് ഇവർ ശ്രമിച്ചത്. എന്നാൽ ഇതിനെതിരേ വലിയ രോക്ഷം ഉയർന്നതോടെ ഇരുവരും മാപ്പപേക്ഷയുമായി രം​ഗത്തെത്തുകയായിരുന്നു. 

ആധുനിക വസ്ത്രം ധരിച്ച്, കൂളിങ് ഗ്ലാസ്സുമാണ് യുവതിയുടെ വേഷം. അടിവസ്ത്രം മാത്രമാണ് പുരുഷൻ ധരിച്ചിരിക്കുന്നത്. ധാക്ക സര്‍വകലാശാലയില്‍ ഫൈന്‍ ആര്‍ട്സ് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഷെജൂട്ടി. രാജ്യ തലസ്ഥാനമായ ധാക്കയിലൂടെയാണ് ഷെജൂട്ടി ചൗധരിയെ നായയെപ്പോലെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത്. 1968 -ല്‍ വിയന്നയില്‍അക്കാലത്തെ ഫെമിനിസ്റ്റുകള്‍ അവതരിപ്പിച്ച ഒരു ദൃശ്യമാണ് തങ്ങള്‍ പുനരാവിഷ്കരിച്ചതെന്നാണ് ഇവരുടെ വാദം.

 'ഫ്രം ദ് പോര്‍ട്ഫോളിയോ ഓഫ് ഡോഗഡ്നെസ്' എന്നായിരുന്നു അന്നത്തെ അവതരണത്തിന്റെ പേര്. പക്ഷേ, അനുമതിയില്ലാതെയാണു പുനരാവിഷ്കരണം റോഡില്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. എന്തായാലും മാപ്പു പറയുകയും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തതിനാല്‍ പൊലീസ് രണ്ടുപേരെയും വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com