ശുചിമുറിയില്‍ കയറിയ വീട്ടമ്മയെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി, കടിച്ചു; ചുറ്റികയും കത്തിയും കൊണ്ട് തിരിച്ചാക്രമിച്ചു; ഞെട്ടല്‍

ശുചിമുറിയില്‍ കയറിയ വീട്ടമ്മയെ പതുങ്ങിയിരുന്ന പാമ്പ് അപ്രതീക്ഷിതമായി കടിക്കുകയും ശരീരത്തില്‍ വലിഞ്ഞു മുറുക്കുകയുമായിരുന്നു
ശുചിമുറിയില്‍ കയറിയ വീട്ടമ്മയെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി, കടിച്ചു; ചുറ്റികയും കത്തിയും കൊണ്ട് തിരിച്ചാക്രമിച്ചു; ഞെട്ടല്‍

ശുചിമുറിയില്‍ കയറിയ വീട്ടമ്മക്ക് പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. മുറിയില്‍ ഒളിച്ചിരുന്ന പാമ്പ് വീട്ടമ്മയെ വരിഞ്ഞു മുറുക്കുകയും കടിക്കുകയുമായിരുന്നു. എന്നാല്‍ ആത്മധൈര്യം കൈവിടാതെ അവര്‍ തിരിച്ചാക്രമിച്ചതോടെയാണ് പാമ്പില്‍ നിന്ന് രക്ഷപ്പെട്ടത്. തായ്‌ലന്‍ഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. 

ശുചിമുറിയില്‍ കയറിയ വീട്ടമ്മയെ പതുങ്ങിയിരുന്ന പാമ്പ് അപ്രതീക്ഷിതമായി കടിക്കുകയും ശരീരത്തില്‍ വലിഞ്ഞു മുറുക്കുകയുമായിരുന്നു. ആദ്യം ഭയന്നെങ്കിലും പിന്നീട് പാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ തിരിച്ചാക്രമിക്കാന്‍ തുടങ്ങി. കൈയില്‍ കിട്ടിയ സാധനങ്ങളെല്ലാം ഉപയോഗിച്ചായിരുന്നു പ്രത്യാക്രമണം. അതിനിടെ പാമ്പിന്റെ തലയില്‍ വീട്ടമ്മക്ക് പിടുത്തം കിട്ടി. ഉടനെ സഹായത്തിനായി മകനെ വിളിച്ചു. പാമ്പിന്റെ തല തറയില്‍ അമര്‍ത്തിപ്പിടിച്ച ശേഷമാണ് വീട്ടമ്മ അലറിവിളിച്ചത്. എന്നാല്‍ ഇതുകൊണ്ടൊന്നും പാമ്പ് പിടുത്തം വിട്ടിരുന്നില്ല. കൂടുതല്‍ ശക്തമായി ഇവരെ വരിഞ്ഞു മുറുക്കുകയായിരുന്നു. 

നിലവിളി കേട്ടെത്തിയ മകനോട് ചുറ്റികയും കത്തിയും ആവശ്യപ്പെട്ടു. ചുറ്റിക ഉപയോഗിച്ച് പാമ്പിന്റെ തലയിലും ശരീരത്തിലുമെല്ലാം ആഞ്ഞിടിച്ചു. കത്തിവച്ച് പാമ്പിനെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ ശരീരത്തിലുണ്ടായിരുന്ന പാമ്പിന്റെ പിടി അയഞ്ഞു. അതോടെ അമ്മയെ മകന്‍ വലിച്ചു പുറത്തെടുത്തു. ഉടനെ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു. പാമ്പിന്റെ കടിയില്‍ വീട്ടമ്മയുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

അക്രമിച്ച പാമ്പിനെ ഇവര്‍ ശുചിമുറിയില്‍ തന്നെ പൂട്ടിയിട്ടു. വീട്ടമ്മയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ പാമ്പ് പിന്നീട് ചത്തു. വീട്ടമ്മയുടെ മകളായ സിറ്റിവിചായ് ആണ് ശുചിമുറിയില്‍ ചത്തുകിടക്കുന്ന പാമ്പിന്റെ ചിത്രങ്ങളും മറ്റുവിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വീട്ടമ്മയുടെ ധൈര്യത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com