ലുസാക്ക: കിടപ്പുമുറിയിൽ നിന്ന് എലിയെ ഓടിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ ഭർത്താവിന്റെ ജനനേന്ദ്രിയം യുവതി കടിച്ചുമുറിച്ചു. ദക്ഷിണാഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ കിറ്റ്‌വെ പട്ടണത്തിലാണ് വിചിത്ര സംഭവം. മുകുപ്പ എന്ന 40 കാരിയാണ് 52 കാരനോട് ക്രൂരമായി പെരുമാറിയത്.
സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് രാത്രി ഏറെ വൈകിയാണ് യുവതി വീട്ടിലെത്തിയത്. അപ്പോഴാണ് ബെഡ്റൂമിലെ എലി ശല്യം ശ്രദ്ധയിൽപ്പെട്ടത്. എലി തലങ്ങും വിലങ്ങും ഓടിയതിനാൽ ഉറങ്ങാൻ കഴിയാതായതോടെ അതിനെ മുറിയിൽ നിന്നും പുറത്താക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവതി പറഞ്ഞ കാര്യം കേൾക്കാൻ ഭർത്താവ് തയ്യാറായില്ല.
ഇതേതുടർന്ന് ഇരുവരും തമ്മിൽ വഴക്കിട്ടു. തുടർന്ന് യുവതി ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ കടിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. രക്തം വാർന്ന ഇയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു
ഭാര്യാഭർത്താക്കന്മാർക്ക് ഇടയിൽ സ്ഥിരമായി കലഹമുണ്ടാകാറുണ്ടെന്നുംഇരുവരും വേർപിരിഞ്ഞ് ഒരേ വീട്ടിലെ രണ്ട് മുറികളിലായാണ് താമസിച്ചിരുന്നത് എന്നും കോപ്പർബെൽറ്റ് പ്രവിശ്യയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു. ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ