കാട്ടിലെ അത്ഭുത കാഴ്ചകൾ കാണാൻ സഞ്ചാരികൾ ഒഴുകി എത്താറുണ്ട്. പലപ്പോഴും കാഴ്ചകൾ സമ്മാനിക്കുന്നത് സന്തോഷം മാത്രമായിരിക്കില്ല.ഇരപിടിയൻമാരായ മൃഗങ്ങളുടെ വേട്ട കണ്ടുനിൽക്കുന്നവരെ കണ്ണീരിലാഴ്ത്താറുണ്ട് പലപ്പോഴും. അത്തരമൊരു വേട്ടയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ടാൻസാനിയയിലെ റുവാഹ ദേശീയപാർക്കിലാണ് സംഭവം. കാനഡ സ്വദേശിയായ സ്കോട്ട് ഹൈമനാണ് ദൃശ്യം പകർത്തിയത്. സഫാരിക്കിടയിൽ അവിചാരിതമായാണ് സ്കോട്ട് ഹൈമന്റെ വാഹനത്തിനുമുന്നിലേക്ക് ഒരു വലിയ പുള്ളിപ്പുലിയെത്തിയത്. ഇതോടെ ഹൈമനും സംഘവും പുള്ളിപ്പുലിയെ പിന്തുടരാൻ തുടങ്ങി. ഒരു മണിക്കൂറോളം പുള്ളിപ്പുലിയെ പിന്തുടർന്ന സംഘം അത് പെട്ടെന്നു നിന്നപ്പോൾ ശ്രദ്ധിച്ചു. തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കയറിയ പുള്ളിപ്പുലി മടങ്ങിവന്നത് അതിന്റെ വായിൽ ഒരു സിംഹക്കുട്ടിയുമായിട്ടായിരുന്നു.
സിംഹക്കുട്ടിയെ കടിച്ചെടുത്ത് സമീപത്തെ മരത്തിലേക്ക് കയറിയ പുള്ളിപ്പുലി അതിന്റെ തലയിൽ കടിച്ചു കൊന്ന ശേഷം അതിനെ ഭക്ഷിക്കാൻ തുടങ്ങി. ശേഷം മരത്തിൽ നിന്നിറങ്ങി കാടിനുള്ളിലേക്ക് മടങ്ങുകയും ചെയ്തു. സഫാരി വാഹനത്തിനരിലൂടെ അമ്മയ്ക്കൊപ്പം നടന്ന സിംഹക്കുട്ടികളിൽ ഒന്നിനെയാണ് പുള്ളിപ്പുലി തട്ടിയെടുത്ത് ഭക്ഷണമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ