ക്വറ്റ: പാക്കിസ്ഥാനിലെ ഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ഹോട്ടലിലാണ് സ്ഫോടനമുണ്ടായത്. 12 പേർക്ക് പരിക്കേറ്റു.
ഹോട്ടലിലെ കാർ പാർക്കിംഗിലാണ് സ്ഫോടനമുണ്ടായത്. ബലൂചിസ്ഥാനിൻ പ്രവിശ്യയിലെ ക്വറ്റയിലുള്ള സെറീന ഹോട്ടലിലായിരുന്നു സ്ഫോടനം. ചൈനീസ് അംബാസിഡറിൻറെ നേതൃത്വത്തിൽ നാല് പേർ അടങ്ങുന്ന ചൈനീസ് സംഘമാണ് ഹോട്ടലിൽ താമസിച്ചിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു.
സ്ഫോടനം നടക്കുന്ന സമയം അംബാസിഡറും സംഘവും ഒരു യോഗത്തിനായി പോയിരുന്നതായി പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. പാർക്കിംഗിൽ ഉണ്ടായിരുന്ന കാറിൽ സ്ഥാപിച്ചിരുന്ന ഐഇഡി ഉപയോഗിച്ചായിരുന്നു സ്ഫോടനമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ