വിയന്ന: ടോയ്‌ലെറ്റുകളിൽ ഒട്ടുമിക്കതും പ്രവർത്തിക്കാതെ വന്നതോടെ, ഓസ്ട്രിയൻ വിമാനം തിരിച്ചിറക്കി. എട്ടിൽ അഞ്ച് ടോയ്‌ലെറ്റുകളും പ്രവർത്തിക്കാതെ വന്നതോടെയാണ് തിരിച്ചുപറക്കാൻ തീരുമാനിച്ചത്.
വിയന്നയിൽ നിന്ന് ന്യൂയോർക്കിലേക്ക് യാത്ര പുറപ്പെട്ട ശേഷമാണ് തകരാർ കണ്ടെത്തിയത്. യാത്ര പുറപ്പെട്ട് രണ്ടുമണിക്കൂറിന് ശേഷമാണ് ഇത് കണ്ടെത്തിയത്. തുടർന്ന് തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.
ബോയിങ് 777 വിമാനമാണ് തിരിച്ചിറക്കിയത്. വിയന്നയിൽ നിന്ന് ന്യൂയോർക്കിലേക്ക് എട്ടു മണിക്കൂർ യാത്രയാണ് ഉള്ളത്. 300ഓളം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇത്രയും നേരം ടോയ്‌ലെറ്റ് ഉപയോഗിക്കാൻ കഴിയാതെ വരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവും എന്ന് കണ്ടാണ് വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചത്. എട്ടിൽ അഞ്ച് ടോയ്‌ലെറ്റിലും ഫ്‌ളഷ് പ്രവർത്തിക്കാത്തതാണ് തകരാർ.
ഇതിന് മുൻപ് ഇത്തരത്തിലുള്ള ഒരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്ന് വിമാന അധികൃതർ അറിയിച്ചു. വിമാനത്തിന്റെ തകരാർ പരിഹരിച്ച് വീണ്ടും സർവീസ് തുടങ്ങും. യാത്രക്കാരെ മറ്റു വിമാനങ്ങളിൽ കയറ്റി വിടുമെന്നും വിമാന അധികൃതർ അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ