വാഷിങ്ടൺ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് ചുറ്റും പുതിയതായി 12 ഉപഗ്രഹങ്ങളെ കൂടി കണ്ടെത്തി. ഇതോടെ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന സ്ഥാനം ശനിയിൽ നിന്നും വാതകഭീമനായ വ്യാഴം സ്വന്തമാക്കി. 92 ഉപഗ്രഹങ്ങളാണ് ഇപ്പോൾ വ്യാഴത്തിന് ചുറ്റും പരിക്രമണം ചെയ്യുന്നത്. ശനിക്ക് ചുറ്റും ഇതുവരെ 83 ഉപഗ്രഹങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്.
വാഷിങ്‌ടണിലെ കാർണിജ് ഇൻസ്റ്റിറ്റ്യൂഷൻ സയൻസിലെ ജ്യോതിശാസ്ത്രജ്ഞരായ സ്‌കോട്ട് ഷെപ്പേഡാണ് കണ്ടെത്തലിന് പിന്നിൽ. ഉപകരണങ്ങളുടെ സ്ഥിരീകരണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ മൈനർ പ്ലാനെറ്റ് സെന്റർ പ്രസിദ്ധീകരിച്ചു.
വ്യാഴവും അതിന്റെ ഉപഗ്രഹങ്ങളും ചേരുമ്പോൾ ഒരു ചെറിയ സൗരയൂഥം പോലെയാണെന്നാണ് കണ്ടെത്തൽ. വ്യാഴത്തിനെ ചുറ്റുന്നതിൽ ഇവയ്ക്ക് 340 ദിവസത്തിന്റെ വ്യത്യാസമുണ്ട്. ഇവയിൽ ഒൻപതെണ്ണം അകത്തുള്ള ഭ്രമണപഥത്തിലൂടെയാണ് പരിക്രമണം ചെയ്യുന്നത്. അതിൽ ഏറ്റവും പുറത്തുള്ള ഉപഗ്രഹം വ്യാഴത്തെ ചുറ്റാൻ 550 ദിവസമെടുക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ