രക്താർബുദം മാറാൻ മജ്ജ മാറ്റിവച്ചു, ജർമൻകാരൻ എച്ച്ഐവി മുക്തനായി

രക്താർബുദം ഭേദമാകാൻ വേണ്ടി നടത്തിയ സ്റ്റെം സെൽ ട്രാൻസ്പ്ലാൻറിനുശേഷമാണ് 53കാരൻ എച്ച്ഐവി ഭേദമായതെന്ന് സൈന്റിഫിക് ജേണൽ നേച്ചർ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബർലിൻ; മൂലകോശ ചികിത്സയിലൂടെ എച്ച്ഐവി രോ​ഗ മുക്തി നേടി ജർമൻ പൗരൻ. രക്താർബുദം ഭേദമാകാൻ വേണ്ടി നടത്തിയ സ്റ്റെം സെൽ ട്രാൻസ്പ്ലാൻറിനുശേഷമാണ് 53കാരൻ എച്ച്ഐവി ഭേദമായതെന്ന് സൈന്റിഫിക് ജേണൽ നേച്ചർ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഈ ചികിത്സാ രീതിയിലൂടെ എച്ച്ഐവി ഭേദമാകുന്ന മൂന്നാമത്തെ രോ​ഗിയാണ് ജർമൻകാരൻ. 

ജർമനിയിലെ ഡുസൽ ഡോഫിലുള്ള രോ​ഗി എന്ന് അറിയപ്പെടുന്ന 53കാരൻ കഴിഞ്ഞ നാലു വർഷമായി എച്ച്ഐവിക്കുള്ള മരുന്നു കഴിക്കുന്നില്ല. കഴിഞ്ഞ ഒൻപതു വർഷമായി അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 2008ലാണ് ഇയാൾക്ക് രോ​ഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് 2014ൽ മജ്ജ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് വിധേയനാകുകയായിരുന്നു. 2019ലാണ് മരുന്ന് നിർത്തുന്നത്. 

ലോകത്ത് ആദ്യമായി എച്ച്ഐവി ഭേദമായത് ബർലിനിടെ രോ​ഗി എന്നു ​ഗവേഷകർ വിളിക്കുന്ന തിമത്തി റേ ബ്രൗൺ ആണ്. 2009ൽ ആയിരുന്നു അത്. എന്നാൽ മജ്ജ മാറ്റിവച്ച എല്ലാവരിലും ചികിത്സ വിജയിക്കുന്നില്ല. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ലോകത്ത് 3.84 കോടി എച്ച്ഐവി ബാധിതരുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com