കറാച്ചി. ഓൺലൈൻ ലുഡോ കളിച്ചുള്ള പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയതോടെ പ്രണയസാഫല്യത്തിനായി പാക്കിസ്ഥാനിൽ നിന്നും 16കാരി രണ്ട് രാജ്യങ്ങൾ കടന്ന് ഇന്ത്യയിൽ. പാക്കിസ്ഥാൻ സിന്ധ് പ്രവിശ്യയിലെ ഇഖ്‌റ ജീവാനി എന്ന കൗമാരക്കാരിയാണ് ഈ സാഹസം ചെയ്തത്. ബെംഗളൂരുവിൽ താമസമാക്കിയ 26കാരനായ മുലായം സിങ് യാദവുമായിട്ടായിരുന്നു പെൺകുട്ടി പ്രണയത്തിലായത്.
കഴിഞ്ഞ സെപ്‌റ്റംബറിൽ കാണാതായ പെൺകുട്ടിയെ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്. ഇന്ത്യയിൽ രാവ എന്ന ഹിന്ദു പേരിയിൽ യുവാവിനൊപ്പം ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു പെൺകുട്ടി.
ഇന്ത്യക്കാരനായ യുവാവിനെ കാണാൻ കയ്യിലുണ്ടായിരുന്ന സ്വർണം വിറ്റ് കിട്ടിയ പണം കൊണ്ട് ആദ്യം ദുബായിലേക്ക് ടിക്കറ്റെടുത്തു. അവിടെ നിന്നും കാഠ്മണ്ഡുവിലേക്ക്. അവിടെ വച്ച് ഇരുവരും വിവാഹിതരായി. പിന്നീട് കാമികനൊപ്പം ബെംഗളൂരുവിൽ താമസമാക്കി. ഇതിനിടെ ഹിന്ദു പെൺകുട്ടി വീട്ടിൽ നിസ്‌കരിക്കുന്നത് കണ്ട് സംശയം തോന്നി അയൽവാസി പൊലീസിനെ അറിയിച്ചതോടെയാണ് സാഹസ കഥ പുറം ലോകമറിയുന്നത്.
പേരുമാറ്റിയ ഇഖ്റയ്ക്ക് വേണ്ടി പുതിയ ആധാർ കാർഡും യാദവ് സംഘടിപ്പിച്ചിരുന്നു. പാസ്‌പോർട്ടിന് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നതിനിടെയാണ് പൊലീസ് ഇഖ്‌റയെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയെ പാക്കിസ്ഥാനിലെ കുടുംബത്തിന് കൈമാറി. അതേസമയം വളരെ പാവമായിരുന്ന പെൺകുട്ടിയെ യുവാവ് വഞ്ചിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. മുസ്ലീം ആണെന്നായിരുന്നു പെൺകുട്ടിയോട് യുവാവ് സ്വയം പരിചയപ്പെടുത്തിയിരുന്നത്.
എന്നാൽ ബെംഗളൂരുവിൽ എത്തിയതിന് ശേഷമാണ് പെൺകുട്ടി ചതി മനസിലാക്കിയതെന്നും അതിന് ശേഷം അമ്മയുമായി പെൺകുട്ടി ബന്ധപ്പെട്ടിരുന്നുവെന്നും കുടുംബം പറഞ്ഞു. അതേസമയം മുലായം സിങ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ഓൺലൈൻ വഴി പരിചയപ്പെട്ട് ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം കൂടിവരുകയാണെന്ന് മാനസീകാരോഗ്യ വിദഗ്ധ ഡോ.ഫാത്തിമ സെഹ്ഗാൾ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ