ജനീവ: കോവിഡിന് പിന്നാലെ മങ്കി പോക്സ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ഒ) പിൻവലിച്ചു. ലോകത്ത് ഇപ്പോഴും രോഗം പടരുന്നുണ്ട്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഡബ്ല്യുഎച്ഒ വ്യക്തമാക്കി. പിന്നാലെയാണ് അടിയരാവസ്ഥ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്നു പ്രഖ്യാപിച്ച ആഗോള അടിയന്തരാവസ്ഥ പിൻവലിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് മങ്കി പോക്സിലും പ്രഖ്യാപനം. ആശ്വാസം നൽകുന്ന തീരുമാനമാണ് ഡബ്ല്യുഎച്ഒയുടെ ഭാഗത്തു നിന്നു വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് മങ്കി പോക്സ് ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ