ആറ് മണിക്കൂറിൽ കുറവ് ഉറക്കം! ഹൃദയത്തെ എങ്ങനെ ബാധിക്കും? അറിയാം 

ഏഴ് മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്ക് ഹൃദയാഘാതവും വിഷാദവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൃദയാരോഗ്യത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് ഉറക്കക്കുറവ്. ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുൾപ്പെടെ ഹൃദയ സംബന്ധമായ നിരവധി അസുഖങ്ങളുമായി ഉറക്കക്കുറവ് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഉറക്കമില്ലായ്മ മൂലം  സമ്മർദ്ദം, ശാരീരിക പ്രവർത്തനങ്ങളോടുള്ള താത്പര്യക്കുറവ്, മോശം ഭക്ഷണശീലം എന്നിങ്ങനെ ഹൃദയാരോ​​ഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിച്ചേക്കാം. മാത്രമല്ല ഏഴ് മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്ക് ഹൃദയാഘാതവും വിഷാദവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. 

മുതിർന്നവർക്ക് രാത്രിയിൽ 7-9 മണിക്കൂർ ഉറക്കം ലഭിക്കണമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നത്. ഉറക്കത്തിന്റെ സമയം മാത്രമല്ല ​ഗുണനിലവാരവും പ്രധാനമാണ്. പകൽസമയത്തെ നിങ്ങളുടെ ഊർജ്ജത്തിൽ ഇത് വലിയ പങ്ക് വഹിക്കും. ഉറങ്ങുമ്പോൾ ശരീരം സ്വയം റിപ്പെയർ ചെയ്യുകയും രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യും. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ഗുരുതരമായ ഹൃദ്രോഗസാധ്യത ഉണ്ടാക്കും. ശരീരം കൂടുതൽ സ്‌ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും രക്തക്കുഴലുകളെ സങ്കോചിപ്പിച്ച് രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യും.

നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കാതിരുന്നാൽ വിട്ടുമാറാത്ത വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്കും നയിച്ചേക്കാം, അതായത് നിങ്ങളുടെ കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കാതെയാകും. ഇതുമൂലം ഗ്ലൂക്കോസ് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയില്ല. ഇൻസുലിൻ പ്രതിരോധം ടൈപ്പ് 2 പ്രമേഹത്തിനും അതുവഴി ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com