ആരോഗ്യം

കോവിഡിന് ശേഷം വരാനിരിക്കുന്ന ഭീഷണി 'കാൻഡിഡ ഓറിസ്' ; കരുതിയിരിക്കണം ഈ ഫംഗസ് അണുബാധയെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: കോവിഡ് മഹാമാരിക്ക് പിന്നാലെ പിടിമുറുക്കുക കാൻഡിഡ ഓറിസ് എന്ന ഒരു ഫംഗസ് അണുബാധ ആയിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ. പൂർണ്ണമായ ഒരു പകർച്ചവ്യാധി എന്ന് വിലയിരുത്തപ്പെടുന്ന ഈ അണുബാധ മരണത്തിന് പോലും കാരണമാകാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

 2009ലാണ് കാൻഡിഡ ഓറിസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. നിർജീവമായ പ്രതലങ്ങളിൽ ദീർഘനേരം നീണ്ടുനിൽക്കാനാകുമെന്നതാണ് ഇവയെ കൂടുതൽ അപകടകാരിയാക്കുന്നത്. ഫംഗസ് രക്തപ്രവാഹത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അതിമാരകമായേക്കാമെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ റിപ്പോർട്ടിലെ മുന്നറിയിപ്പ്. ആന്റിഫംഗൽ മരുന്നുകൾക്ക് ഇവയിൽ സ്വാധീനമില്ലെന്നതും സ്ഥിതി കൂടുതൽ വഷളാക്കുന്നതാണ്. 

‌കാൻഡിഡ ഓറിസ് പോലുള്ള രോഗങ്ങൾ മഹാമാരിയാകുന്നതിന് മുമ്പ് അവയെ പ്രതിരോധിക്കാനുള്ള മാർ​ഗ്​ഗങ്ങൾ വികസിപ്പിക്കണമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ