ചലച്ചിത്രം

പൂച്ച മീന്‍ തിന്നുന്ന സീന്‍ കാണിക്കണമെങ്കില്‍ പൂച്ചയുടെ ഉടമയുടെ അനുമതി വേണം; സെന്‍സറിങ്ങിന്റെ പേരില്‍ പീഡനമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:    പൂച്ച മീന്‍ കഴിക്കുന്ന സീന്‍ കാണിക്കണം എങ്കില്‍ പൂച്ചയുടെ ഉടമയുടെ അനുമതി പത്രം വേണം, വെറ്റിനറി ഡോക്ടറുടെ സാക്ഷ്യപത്രവും സെന്‍സര്‍ ബോര്‍ഡിന് കിട്ടണം. സിനിമയുടെ സെന്‍സറിങ്ങിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ചായിരുന്നു സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. 

സെന്‍സറിങ്ങിന്റെ പേരില്‍ രാജ്യത്ത് നടക്കുന്നത് കടുത്ത പീഡനമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര പുസ്തകോത്സവ വേദിയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സെക്‌സി ദുര്‍ഗ, പത്മാവതി എന്നി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അടൂര്‍. 

സിനിമ എന്ന കലാരൂപത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത വ്യക്തികള്‍ സെന്‍സര്‍ ബോര്‍ഡില്‍ കടന്നുകൂടുന്നത്  അപകടമാണ്. സെന്‍സറിങ്  എന്നത് തന്നെ പഴഞ്ചന്‍ ആശയമാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരുക്കിയ സ്വയം വരം എന്ന സിനിമ ദേശീയ അവാര്‍ഡ് നേടിയതിന് ഒപ്പം കൊമേഴ്ഷ്യല്‍ വിജയവുമായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് നിലവാരമില്ലാത്ത സിനിമകള്‍ക്കും അവാര്‍ഡുകള്‍ നല്‍കി തുടങ്ങിയതോടെ അവാര്‍ഡിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടതായും അടൂര്‍ പറഞ്ഞു. 

ടെലിവിഷന്‍ സീരിയലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിനിമകള്‍ നിരുപദ്രവകാരികളാണെന്നും, സീരിയലുകള്‍ക്ക് സെന്‍സറിങ്ങ് ഏര്‍പ്പെടുത്തണമെന്നും അടൂര്‍ പറഞ്ഞു. സീരിയലുകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. അക്രമങ്ങളും അവിഹിത ബന്ധങ്ങളും നിറഞ്ഞു നില്‍ക്കുന്നവയാണ് സീരിയലുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന