ചലച്ചിത്രം

യങ് കാറല്‍ മാര്‍ക്‌സ് ഇന്ന് ഐഎഫ്എഫ്‌കെയില്‍; ആദ്യപ്രദര്‍ശനത്തിനൊരുങ്ങി ഏഴ് ലോകസിനിമകള്‍   

സമകാലിക മലയാളം ഡെസ്ക്

രാജ്യാന്തരചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ഇന്ന് ഏഴ് ലോകസിനിമകളുടെ ആദ്യപ്രദര്‍ശനം നടക്കും. 'വില്ല ഡ്വേല്ലേഴ്സ്', 'ദി കണ്‍ഫെഷന്‍', 'ദി സീന്‍ ആന്‍ഡ് ദി അണ്‍സീന്‍', 'ഐസ് മദര്‍', 'ദി ബുച്ചര്‍, ദി ഹോര്‍ ആന്‍ഡ് ദി വണ്‍ 'ഐഡ് മാന്‍', 'ഡയറക്ഷന്‍സ്', 'ദി ഒറിജിനല്‍സ്' എന്നീ ചിത്രങ്ങളാണ് ഇന്ന് ആദ്യമായി പ്രദര്‍ശനത്തിനെത്തുന്നത്. പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന 'ദി യംഗ് കാറല്‍ മാര്‍ക്‌സ്' എന്ന സിനിമയുടെ പ്രദര്‍ശനവും ഇന്ന് നടക്കും.

മോനിര്‍ ഗെയ്ഡി സംവിധാനം ചെയ്ത 'വില്ല ഡ്വല്ലേഴ്സ്' എന്ന ചിത്രം ഇറാന്‍-ഇറാഖ് യുദ്ധകാലത്തെ സൈനികരുടെ കുടുംബങ്ങളുടെ കഥയാണ് പറയുന്നത്. 

തീവ്രമായ പ്രമേയമാണ് 'ദി സീന്‍ ആന്‍ഡ് ദി അണ്‍സീന്‍' എന്ന ചിത്രത്തിന്റേത്. ആശുപതിമുറിയില്‍ വെച്ച് പത്തുവയസുകാരിയായ ടാന്‍ട്രി തന്റെ സഹോദരന്‍ അധികകാലം ജീവിച്ചിരിക്കില്ല എന്ന സത്യം മനസ്സിലാക്കുന്നു. ജീവിതത്തെ താന്‍ ഒറ്റക്ക് നേരിടണമെന്ന യാഥാര്‍ത്ഥ്യം അവള്‍ മനസ്സിലാക്കുന്നു. കാമില അന്ദിനിയാണ് ചിത്രത്തിന്റെ സംവിധായിക.

മക്കളില്‍ നിന്ന് അകന്നുകഴിയുന്ന വിധവയായ ഹനയുടെ ജീവിതത്തില്‍ ബോണ എന്ന വ്യക്തി  കടന്നുവരുന്നതും അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന വഴിത്തിരിവുകളുമാണ് ബോഡന്‍ സ്ളാമ സംവിധാനം ചെയ്ത ഐസ് മദറിന്റെ ഇതിവൃത്തം.

സംവിധായകന്‍ കൂടിയായിരുന്ന ഗ്രിഗറി എന്ന പുരോഹിതന് ലില്ലി എന്ന സംഗീതാധ്യാപികയോട് തോന്നുന്ന ആകര്‍ഷണവും അനിയന്ത്രിതമായ അയാളുടെ വൈകാരികതയും തുറന്നുകാട്ടുന്ന ചിത്രമാണ് സസ ഉര്‍ഷാദെ സംവിധാനം ചെയ്ത 'ദി കണ്‍ഫെഷന്‍'.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും