ചലച്ചിത്രം

സ്വവര്‍ഗാനുരാഗം പറയുന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതിയില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വവര്‍ഗ ലൈംഗീകത പറയുന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്പ് എന്ന സിനിമയ്ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. 

ഹിന്ദുമതത്തെ മോശമായി ചിത്രീകരിക്കുന്നു, മുസ്ലീം വിഭാഗക്കാരിയായ പെണ്‍കുട്ടി സ്വയംഭോഗം ചെയ്യുന്നു, അസഭ്യമായ സംഭാഷണങ്ങളാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. പ്രദര്‍ശനാനുമതി നിഷേധിക്കുന്നതായി സെന്‍സര്‍ ബോര്‍ഡ് രേഖാമൂലം അറിയിച്ചതായി സംവിധായകന്‍ ചെറിയാന്‍ ഫേസ്ബുക്കിലൂടെ വ്യക്താമാക്കുന്നു. 

നിയമ വിദഗ്ദരുമായി ആലോചിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ ചെറിയാന്‍ പറഞ്ഞു. സ്വവര്‍ഗ ലൈംഗീകതയെ അനുകൂലിക്കുന്ന സിനിമയെന്ന പേരിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല