ചലച്ചിത്രം

'പനി പിടിച്ച് അവശയായാണ് ശ്രീദേവി വിവാഹത്തിന് പോയത്'; അവസാനമായി സംസാരിച്ചതിനെക്കുറിച്ച് കളിക്കൂട്ടുകാരി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോഹിത് മാര്‍വയുടെ വിവാഹത്തിനായി ദുബായിലേക്ക് പോകുമ്പോള്‍ ശ്രീദേവി പനി പിടിച്ച് അവശയായിരുന്നെന്ന് കളിക്കൂട്ടുകാരി പിങ്കി റെഡ്ഡി. വിവാഹത്തിനായി ദുബായിലേക്ക് പോകുന്ന ദിവസമാണ് ശ്രീദേവിയുമായി പിങ്കി അവസാനമായി സംസാരിച്ചത്. ശ്രീദേവിയുടെ മരണം ഞെട്ടിച്ചെന്നും അത് തന്നെ തളര്‍ത്തിയതായും അവര്‍ പറഞ്ഞു. ഇരുവരും എട്ട് വയസു മുതല്‍ സുഹൃത്തുക്കളാണ്.

ദുബായിലേക്ക് പോകുന്ന അന്നാണ് അവസാനമായി ശ്രീദേവിയെ വിളിച്ചത്. അപ്പോള്‍ പനിബാധിച്ച് അവശയായിരുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ടായിരുന്നു. വളരെ ക്ഷീണിതയായിരുന്നെങ്കിലും വിവാഹത്തിന് പോയേ പറ്റൂവെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു - പിങ്കി പറഞ്ഞു. ശ്രീദേവിയുടെ മരണത്തെ തമാശയാക്കുന്നത് വേദനിപ്പിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊഴുപ്പു കളയാനായി ശസ്ത്രക്രിയ നടത്തിയ കാര്യമൊക്കെയാണ് ആളുകള്‍ പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതിന് പകരം അവളുമായി ബന്ധപ്പെട്ട നല്ല കാര്യങ്ങള്‍ പറയാത്തതെന്നും പിങ്കി ചോദിച്ചു. 

'ബോണിയുമായി ഇന്നലെ സംസാരിച്ചിരുന്നു, അദ്ദേഹം തകര്‍ന്നിരിക്കുകയാണ്. അവര്‍ നല്ല പ്രണയ ജോഡികളായിരുന്നു. അവര്‍ തമ്മില്‍ തല്ലുപിടിക്കാറുണ്ടോ എന്നുവരെ എനിക്ക് സംശയമാണ്. അവര്‍ പ്രണയത്തിലായിരുന്നു അതുപോലെ സന്തോഷത്തിലും.' പിങ്കി പറഞ്ഞു. ശ്രീദേവിയുടെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ ചാന്ദ്‌നിയുടെ നിര്‍മാതാക്കരില്‍ ഒരാള്‍ പിങ്കിയുടെ പിതാവായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്