ചലച്ചിത്രം

അമ്മയുടെ എക്‌സിക്യൂട്ടീവ് മെമ്പറായതിന് പിന്നാലെ നടി ശ്വേതാ മേനോന് ഭീഷണി; അടുത്തറിയാവുന്ന ആരോ ആണെന്ന് ശ്വേത

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഫോണ്‍ കോളിലൂടെ ഭീഷണി സന്ദേശമെത്തിയതായി നടി ശ്വേതാ മേനോന്‍. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്ന സന്ദേശത്തിന് പിന്നാലെയാണ് ഭീഷണിയെത്തിയത്. 

ഫോണ്‍ കോളിലൂടെയെത്തിയ ഭീഷണിയെ തുടര്‍ന്ന് ശ്വേത മുംബൈ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ആറ് ദിവസം മുന്‍പായിരുന്നു അമ്മയുടെ എക്‌സിക്യൂട്ടീവ് മെമ്പറായി തിരഞ്ഞെടുത്തു എന്ന വിവരം എന്നെ വിളിച്ചറിയിച്ചത്. ഞായറാഴ്ച പത്ത് മണിയോടെ അജ്ഞാത നമ്പറില്‍ നിന്നും കോള്‍ വരികയും, നിങ്ങളുടെ ഇന്‍ഡസ്ട്രി നിങ്ങളെ ചതിക്കും എന്നുള്‍പ്പെടെ പറഞ്ഞതായുമാണ് ശ്വേത പറയുന്നത്. 

തിരിച്ച് ഈ നമ്പറിലേക്ക് വിളിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. തന്റെ രണ്ട് നമ്പറിലേക്കും കോള്‍ വന്നുവെന്നും, എല്ലാം അറിയുന്ന ആള്‍ തന്നെയാണ് ഇതിന് പിന്നിലെന്നും ശ്വേത പറയുന്നു. അമേരിക്കയിലായിരുന്ന ശ്വേത പത്ത് ദിവസത്തിന് മുന്‍പാണ് മുംബൈയിലെത്തിയത്. അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിവ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത് അംഗീകാരമായി കാണുന്നുവെന്നും ശ്വേത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി