ചലച്ചിത്രം

ഇത് വരെയും കൂലി തന്നിട്ടില്ല, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല; സംവിധായകനെതിരെ ഗുരുതര ആരോപണവുമായി അര്‍ച്ചന പദ്മിനി 

സമകാലിക മലയാളം ഡെസ്ക്

സാജിര്‍ മജീദ്, വിപിന്‍ എംന്‍ വേലായുധന്‍ എന്നിവര്‍ ചേര്‍ന്ന് തിരകഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയ്‌ക്കെതിരെ ആരോപണമുന്നയിച്ച് നടി അര്‍ച്ചന പദ്മിനി. കാറല്‍മാര്‍ക്‌സ് ഭക്തനായിരുന്നു എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് നടിയുടെ ആരോപണം. സിനിമയില്‍ അഭിനയിച്ചതിന് ശമ്പളം ലഭിച്ചില്ലെന്നും വിളിച്ചാല്‍ സംവിധായകന്‍ ഫോണ്‍ എടുക്കുന്നില്ലെന്നുമാണ് നടിയുടെ ആരോപണം. 

സിനിമയുടെ മോഷന്‍ പോസ്റ്റര്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴാണ് നടി രംഗത്തെത്തിയത്. ക്വീന്‍ സിനിമയിലൂടെ നായികയായി എത്തിയ സാനിയ ഇയ്യപ്പന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിനിമയുടെ പോസ്റ്റര്‍ റിലീസ്. സിനിമാ പ്രേമികള്‍ക്കായുള്ള ഫേസ്ബുക്ക് പേജിലാണ് സംവിധായകര്‍ക്കെതിരെ അര്‍ച്ചന തുറന്നടിച്ചത്. 

അര്‍ച്ചന ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

പ്രിയപ്പെട്ടവരേ...
ഒരു സിനിമാ തൊഴിലാളിയാണ്.
ഇത് വരെയും ജോലി ചെയ്ത കൂലി തന്നിട്ടില്ല. വിളിച്ചാല്‍ സംവിധായകര്‍ ഫോണ്‍ എടുക്കില്ല എന്ന അതിമനോഹരമായ  ആചാരമാണ്  നടന്നുകൊണ്ടിരിക്കുന്നത്.
മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്യുന്നു എന്ന്. 
സിനിമ എന്നെങ്കിലും ഇറങ്ങുകയാണെങ്കില്‍ ഈ പോസ്റ്റ് കൂടി ചേര്‍ത്ത് അതിലെ മുദ്രാവാക്യം വിളികള്‍ കേള്‍ക്കണം എന്നപേക്ഷ. അപ്പോള്‍ കാര്യങ്ങള്‍ തികച്ചും വൈരുദ്ധ്യാത്മകമാകും.
നന്ദി 
അര്‍ച്ചന പദ്മിനി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം