ചലച്ചിത്രം

നിര്‍മ്മാതാവ് തന്നെ പീഡിപ്പിച്ചു, തുടക്കക്കാരിയായതിനാല്‍ പുറത്തുപറയാന്‍ മടിച്ചപ്പോള്‍ പിന്തുണച്ചത് ഐശ്വര്യറായ്, 'മീ ടൂ'വില്‍ ആഷിന് നന്ദി പറഞ്ഞ് യുവനടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ :  മീ ടൂ ക്യാംപെയ്‌നില്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ക്കെതിരായ വെളിപ്പെടുത്തലുകള്‍ തുടരുകയാണ്. സിനിമയിലെ തുടക്കകാലത്ത് നിര്‍മ്മാതാവില്‍ നിന്നും നേരിട്ട ഒരു പീഡനവും, അതിനെ നേരിടാന്‍ തനിക്ക് പിന്തുണ നല്‍കിയ ഐശ്വര്യാറായിക്ക് നന്ദി പറഞ്ഞുകൊണ്ടുമുള്ള യുവനടിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. നടി ഫ്‌ളോറ സൈനിയാണ് താന്‍ നേരിട്ട ചൂഷണം തുറന്നുപറഞ്ഞ് രംഗത്തെത്തിരിക്കുന്നത്. 

ചലച്ചിത്ര നിര്‍മാതാവ് ഗൗരംഗ് ദോഷി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് നടി ഫ്‌ളോറ സൈനി വെളിപ്പെടുത്തിയത്. 2007 ലായിരുന്നു സംഭവം. 2007 ലെ വാലന്റൈന്‍സ് ഡേയില്‍ ദോഷി തന്നെ മര്‍ദ്ദിച്ച് താടിയെല്ല് തകര്‍ത്തെന്നും നടി പറഞ്ഞു. തുടക്കക്കാരി എന്ന നിലയില്‍ താന്‍ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് കരുതിയതിനാല്‍ അന്ന് പുറത്തു പറഞ്ഞില്ലെന്നാണ് സൈനി പറയുന്നത്. 

ആരും പിന്തുണയ്ക്കാന്‍ ഇല്ലാതിരുന്ന സമയത്ത് ഐശ്വര്യാറായി തന്നെ മനസ്സിലാക്കിയെന്നും ദോഷിയുടെ സിനിമയില്‍ നിന്ന് പിന്മാറിയെന്നും സൈനി പറയുന്നു. മര്‍ദ്ദനമേറ്റ സമയത്തെ ചിത്രവും സൈനി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നാണ് സൈനി ആഷിന് നന്ദി പറഞ്ഞിരിക്കുന്നത്. ദോഷിയില്‍ നിന്ന് പിന്നീടും പെണ്‍കുട്ടികള്‍ക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ധൈര്യമില്ലാത്തതിനാല്‍ പുറത്ത് പറയാത്തതാണെന്നും നടി ഫ്‌ളോറ സൈനി വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്