ചലച്ചിത്രം

'ചളിയില്‍ തണുത്ത് വിറങ്ങലിച്ച് നിന്നപ്പോള്‍ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചാണ് രക്ഷപ്പെട്ടത്'; വരത്തന്റെ ക്ലൈമാക്‌സിനെക്കുറിച്ച് ഫഹദ്

സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലിനേയും ഐശ്വര്യ ലക്ഷ്മിയേയും പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കിയ വരത്തന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.  ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ആരാധകര്‍ നെഞ്ചോട് ചേര്‍ത്തു. എന്നാല്‍ എത്ര എളുപ്പമായിരുന്നില്ല ഈ രംഗങ്ങള്‍ ഷൂട്ട്‌ചെയ്യാന്‍. കൊടും തണുപ്പില്‍ ചെളിവെള്ളത്തിലുള്ള ഷൂട്ട് എല്ലാവരേയും നന്നായി ബുദ്ധിമുട്ടിച്ചു എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. ചൂടു വെള്ളം ദേഹത്തൊഴിച്ചാണ് ആ തണുപ്പില്‍ നിന്ന് രക്ഷപ്പെട്ടത് എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

'കുട്ടിക്കാനത്ത് 22 ദിവസമാണ് ആക്ഷന്‍ രംഗം ഷൂട്ടു ചെയ്തത്. കൊടും തണുപ്പിലും പെരുമഴയിലും രാവും പകലും ഷൂട്ടു ചെയ്തു. ചെളിയില്‍കിടന്നു ദേഹം മുഴുവന്‍ ചെളിപറ്റുമ്പോള്‍ തണുത്തു വിറയ്ക്കുകയായിരുന്നു. അവിടെ ജോലി ചെയ്ത ഓരോരുത്തരും ദേഹത്തു ചൂടുവെള്ളം കോരി ഒഴിച്ചാണു തണുപ്പില്‍ നിന്നു രക്ഷപ്പെട്ടത്. അതു ചെയ്യുന്നത് ആ സിനിമ നമ്മുടെ മനസ്സില്‍ അറിയാതെയുണ്ടാക്കിയ ഒരു ലഹരി കൊണ്ടാണ്' ഫഹദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'