ചലച്ചിത്രം

അമ്മയുടെയും ഫെഫ്കയുടെ വനിതാ സെല്‍ നിയമപ്രകാരമല്ല; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഡബ്ല്യുസിസി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചലിചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ  സംഘടനകളും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികളും കമ്മിറ്റികളും രൂപീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ അനിവാര്യമാണെന്ന് ഡബ്ല്യുസിസി. തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ നടപ്പിലാക്കാന്‍ ഉള്ള സംവിധാനങ്ങള്‍ 2013 ലെ PoSH ആക്ട് പ്രകാരം വേണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും നമ്മുടെ മലയാള സിനിമ ലോകം ഇതു വരെ അതു നടപ്പിലാക്കിയിട്ടില്ല. ആയതിനാല്‍ ആ നിയമത്തിന്റെ ഗുണഫലങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുമില്ല. AMMA, FEFKA തുടങ്ങിയ സംഘടനകള്‍ ഇപ്പോള്‍ വനിതാസെല്‍ രൂപീകരിച്ചെങ്കിലും അവ നിയമങ്ങള്‍ അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പ്രകാരമല്ല എന്നതാണ് വസ്തുതയെന്ന് ഡബ്ല്യുസിസി പറയുന്നു.എല്ലാ സിനിമാ സംഘടനകളെയും ഒരുമിച്ച് ചേര്‍ത്ത് PoSH ആക്ട് പ്രകാരം ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ കേരള ഹൈ കോര്‍ട്ടില്‍ ഒരു PIL ഫയല്‍ ചെയ്തതായും ഡബ്ല്യുസിസി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം

തൊഴിലിടങ്ങളില്‍ എല്ലാവരുടെയും ക്ഷേമവും സുരക്ഷയും സമത്വവും ഉറപ്പുവരുത്താന്‍ കേരളത്തിലെ വിവിധ തൊഴില്‍ സംഘടനകള്‍ വഹിച്ച പങ്ക് ഏറെ വലുതാണ്. അതാണ് ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നു നമ്മെ വ്യത്യസ്തമാക്കുന്നത്. ഇതിന്റെ തുടര്‍ച്ച മലയാള സിനിമ മേഖലയിലും ഉണ്ടാവേണ്ടതുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികളും കമ്മിറ്റികളും രൂപീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ അനിവാര്യമാണ്.

തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ നടപ്പിലാക്കാന്‍ ഉള്ള സംവിധാനങ്ങള്‍ 2013 ലെ PoSH ആക്ട് പ്രകാരം വേണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും നമ്മുടെ മലയാള സിനിമ ലോകം ഇതു വരെ അതു നടപ്പിലാക്കിയിട്ടില്ല. ആയതിനാല്‍ ആ നിയമത്തിന്റെ ഗുണഫലങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുമില്ല. AMMA, FEFKA തുടങ്ങിയ സംഘടനകള്‍ ഇപ്പോള്‍ വനിതാസെല്‍ രൂപീകരിച്ചെങ്കിലും അവ നിയമങ്ങള്‍ അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പ്രകാരമല്ല എന്നതാണ് വസ്തുത.

എല്ലാ സിനിമാ സംഘടനകളെയും ഒരുമിച്ച് ചേര്‍ത്ത് PoSH ആക്ട് പ്രകാരം ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ WCC കേരള ഹൈ കോര്‍ട്ടില്‍ ഒരു PIL ഫയല്‍ ചെയ്ത വിവരം അറിയിക്കുന്നതില്‍ അഭിമാനമുണ്ട്. കേരള സംസ്ഥാന സര്‍ക്കാര്‍, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ , ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (FEFKA), മലയാളം സിനിമ ടെക്‌നിഷ്യന്‍സ് അസോസിയേഷന്‍(MACTA) , കേരള ഫിലിം ഡിസ്ട്രിബ്യുറ്റെര്‍സ് അസോസിയേഷന്‍ , സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍റ്റിഫിക്കേഷന്‍ എന്നിവരെ എല്ലാം ഉള്‍പ്പെടുത്തിയാണ് ഈ ഹര്‍ജി നല്‍കിയത്.

എല്ലാ സംഘടനകളും ചേര്‍ന്ന് നിന്ന് , നമ്മുടെ സര്‍ക്കാരിന്റെ പിന്തുണയോടു കൂടി പ്രവര്‍ത്തിച്ചാല്‍ മാത്രമെ അനുയോജ്യമായ പെരുമാറ്റച്ചട്ടങ്ങളും മറ്റു വ്യവസ്ഥകളും നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. നമ്മുടെ സിനിമാമേഖലയെ സ്ത്രീ സുരക്ഷാ നിയമം പാലിക്കുന്ന ഇടം ആക്കി മാറ്റുന്ന മാതൃകാപരമായ പ്രവൃത്തിയില്‍ സിനിമാ പ്രവര്‍ത്തകര്‍ ഒറ്റ കൈയ്യായി മുന്നേറേണ്ടതുണ്ട്. അതിലൂടെ മാത്രമെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും സുരക്ഷയും , ക്ഷേമവും സമത്വവും നല്‍കാന്‍ സാധിക്കൂ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി