ചലച്ചിത്രം

'എന്തിനാണ് മരിക്കാന്‍ പോയത്', അമ്മ കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചു; തുറന്നു പറഞ്ഞ് സണ്ണി വെയ്ന്‍

സമകാലിക മലയാളം ഡെസ്ക്

ഗുണ്ടകളുടെ ജീവിതത്തിനൊപ്പം സൗഹൃദത്തിന്റെ കൂടി കഥ പറഞ്ഞ ചിത്രമാണ് സെക്കന്‍ഡ് ഷോ. ദുല്‍ഖര്‍ അവതരിപ്പിച്ച ലാലുവും സണ്ണി വെയ്‌നിന്റെ കുരുടിയും ആരാധകരുടെ മനം കവര്‍ന്നത് ഈ സൗഹൃദത്തിന്റെ ശക്തിയിലാണ്. കുരുടി റോഡില്‍ വെച്ച് കൊല്ലപ്പെടുന്ന രംഗം ആരെയും വിഷമിപ്പിക്കും. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം നിരവധി കഥാപാത്രങ്ങള്‍ സണ്ണി വെയ്‌നിനെ തേടിയെത്തി. കുരുടിക്ക് ലഭിച്ച സ്വീകര്യതയാണ് തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത് എന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്. കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദ്യ സിനിമയെക്കുറിച്ച് താരം മനസു തുറന്നത്. 

തന്റെ മരണം സ്‌ക്രീനില്‍ കണ്ട് അന്ന് അമ്മ പൊട്ടിക്കരഞ്ഞുവെന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്. 'സിനിമയില്‍ ഞാന്‍ മരിക്കും എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം എന്റെ അമ്മ കരഞ്ഞു.  അന്ന് തീയേറ്ററില്‍ നിന്ന് ഇറങ്ങിയ ശേഷം കരഞ്ഞ് കൊണ്ട് അമ്മ ചോദിച്ചു ''എന്തിനാണ് മരിക്കാന്‍ പോയത്. നിങ്ങള്‍ക്ക് അതിന് പകരം വേറെ എന്തെങ്കിലും ചെയ്താ പോരെ'?.നിന്റെ ഡയറക്ടറോട് വേറെ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞൂടായിരുന്നോ?' 

കുരുടി മരിക്കുന്നത് കണ്ട് തീയെറ്ററില്‍ തന്റെ മുന്നിലിരുന്ന് സിനിമ കണ്ടവര്‍ വരെ അയ്യോ എന്ന് പറഞ്ഞിരുന്നെന്നും അപ്പോള്‍ അമ്മയുടെ കാര്യം പറയേണ്ട കാര്യമില്ലല്ലോ എന്നുമാണ് സണ്ണി പറയുന്നത്. അച്ഛനും അമ്മയും വളരെ അധികം പിന്തുണ നല്‍കുന്നുണ്ട്. നല്ല സ്‌ക്രിപ്റ്റ് ചെയ്തൂടെ എന്നൊക്കെ അമ്മ അടയ്ക്ക് ചോദിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ