ചലച്ചിത്രം

സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ല, പ്രഖ്യാപനത്തിന് മുന്‍പ് അനുവാദം ചോദിച്ചില്ല; ഒരു കഥാപാത്രത്തിന്റെയും ലേബല്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഭദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രമായ സ്ഫടികത്തിന്റെ രണ്ടാംഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ സംവിധായകന്‍ ഭദ്രന്‍. സ്ഫടികത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ അവകാശം പൂര്‍ണമായും എഴുത്തുകാരനും സംവിധായകനുമായ എനിക്കും നിര്‍മാതാവായ ഗുഡ്‌നൈറ്റ് മോഹനുമാണ്.

ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് സിനിമയുടെ യഥാര്‍ത്ഥ അവകാശികളോട് അനുവാദം ചോദിച്ചിട്ടില്ല. മറ്റെന്തെങ്കിലും പേരില്‍ സിനിമ പുറത്തിറക്കുന്നതില്‍ പരാതിയില്ല. എന്നാല്‍ സ്ഫടികത്തിലെ ഒരു കഥാപാത്രത്തിന്റെയും ലേബല്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഭദ്രന്‍ പറഞ്ഞു.

ഭദ്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കാന്‍ ഒരുങ്ങുന്നുവെന്ന് യുവസംവിധായകന്‍ ബിജു ജെ കട്ടയ്ക്കല്‍ ഫെയ്‌സ്ബുക്കിലുടെയാണ് അറിയിച്ചത്. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് സ്ഫടികം 2 ല്‍ പറയുന്നത്. ഫേയ്‌സ്ബുക്കിലെ സിനിമ ഗ്രൂപ്പിലൂടെയാണ് സംവിധായകന്‍ വിവരം പങ്കുവെച്ചത്.

മോഹന്‍ലാലിന്റെ മകന്റെ കഥ പറയുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഉണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു. സ്ഫടികത്തിലെ സില്‍ക്ക് സ്മിതയുടെ മകളായാണ് സണ്ണി എത്തുന്നതെന്നാണ് പറയുന്നത്. ഹോളിവുഡ് നിര്‍മാണക്കമ്പനിയായ മൊമന്റം പിക്‌ചേഴ്‌സ് നിര്‍മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഫേയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്ക് പ്രഖ്യാപനത്തിനെതിരെ ഭദ്രന്‍ രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ