ചലച്ചിത്രം

ആ വാർത്തകളെല്ലാം തെറ്റാണ്; നൃത്തം ചെയ്തത് പ്രതിഫലം വാങ്ങാതെ- ആശ ശരത്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ലോക കേരളാ സഭയിൽ താൻ നൃത്ത പരിപാടികൾ അവതരിപ്പിച്ചത് സൗജന്യമായാണെന്ന് ചലച്ചിത്ര നടിയും നർത്തകിയുമായ ആശാ ശരത്. ഞാൻ ഏഴ് ലക്ഷം രൂപ കൈപ്പറ്റിയാണ് പരിപാടി അവതരിപ്പിക്കുന്നതെന്നും സർക്കാരിന്റെ ധൂർത്താണ് ഇതെന്നും മാധ്യമങ്ങൾ പ്രചരിപ്പിച്ചതിൽ അതിയായ ദുഃഖമുണ്ട്. എന്റെ നാടിനോടുള്ള സ്നേഹമാണ് ഞാനും എന്റെ കുട്ടികളും പ്രകടിപ്പിച്ചത്. അതെന്റെ ബാധ്യതയാണെന്നും കരുതുന്നു. അവർ പറഞ്ഞു. 

10 ലക്ഷത്തോളം രൂപ സ്വന്തം കൈയിൽ നിന്നെടുത്താണ് ഞാൻ പരിപാടി അവതരിപ്പിച്ചത്. എന്റെ കീഴിലുള്ള കൈരളി കലാകേന്ദ്രത്തിലെ നൂറിലേറെ കുട്ടികളും പരിപാടിയിൽ അണിനിരന്നു. ഇവർക്കെല്ലാം നൃത്ത ഉടയാടകൾക്ക് മാത്രം ലക്ഷങ്ങൾ വേണ്ടിവന്നതായും ആശാ ശരത് പറഞ്ഞു.

ലോക കേരളാ സഭ വളരെ ഭംഗിയായി നടന്നുവരുന്നു. ഗൾഫ് മലയാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കഴിഞ്ഞ വർഷം ഞങ്ങൾ സമർപ്പിച്ച നിർദേശങ്ങളോട് വളരെ ക്രിയാത്മകമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിട്ടുള്ളത് എന്നത് സന്തോഷം പകരുന്നു. ഈ വർഷവും കലാ–സാംസ്കാരിക സംബന്ധമായ ഒത്തിരി കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിച്ചു. അക്കാര്യങ്ങളിലും മികച്ച നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക കേരളാ സഭാ അംഗം കൂടിയായ നടി പറഞ്ഞു.

ബോബി സഞ്ജയുടെ രചനയിൽ ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന എവിടെ എന്ന ചിത്രത്തിലാണ് ആശാ ശരത് ഇപ്പോൾ അഭിനയിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി