ചലച്ചിത്രം

ഒന്‍പത് മാസത്തെ ചികിത്സ, നഷ്ടപ്പെട്ടത് 26 കിലോ, ആദ്യ നാല് മാസം വിശപ്പറിഞ്ഞിട്ടില്ല; കാന്‍സറിനോട് പടവെട്ടി ഋഷി കപൂര്‍ 

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബോളിവുഡ് സൂപ്പര്‍ നായകനായ ഋഷി കപൂര്‍ പെട്ടെന്നൊരുനാള്‍ ട്വിറ്ററില്‍ നിന്നുപോലും അവധിയെടുക്കുന്നതായി അറിയിക്കുന്നതും വ്യക്തമാകാത്ത കാരണങ്ങളുടെ പേരില്‍ ഇന്ത്യ വിടുന്നതും. അര്‍ബുദ ബാധിതനായിരുന്ന ഋഷി ചികിത്സയ്ക്കായി ന്യൂയോര്‍ക്കിലേക്കാണ് അന്ന് പോയത്. ഡല്‍ഹിയില്‍ സിനിമ ഷൂട്ടിങ്ങിനിടയിലാണ് താരത്തിന് അസുഖം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ ചികിത്സയ്ക്കായി തിരിക്കുകയായിരുന്നു ഋഷി. 

ഒന്‍പതു മാസത്തെ ചികിത്സ തന്നില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് 66കാരനായ ഋഷിയുടെ വാക്കുകള്‍. ' ഭാഗ്യത്തിന് ഓരോ മാസം പിന്നിടുമ്പോഴും എന്റെ ആരോഗ്യം മെച്ചപ്പെട്ടുവന്നിരുന്നു. ചികിത്സ തുടങ്ങിയപ്പോള്‍ 26 കിലോയോളം നഷ്ടപ്പെട്ടു. ആദ്യ നാല് മാസം വിശപ്പ് അറിയാന്‍ സാധിക്കില്ലായിരുന്നു', അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഋഷി പറഞ്ഞു. ഇപ്പോള്‍ ഏട്ട് കിലോയോളം വീണ്ടെടുത്തെന്നും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു. 

'ചികിത്സയുടെ സമയത്തെക്കാള്‍ റിയാക്ഷന്‍ ടൈം അതിജീവിക്കുകയാണ് ദുഷ്‌കരം. ചികിത്സകള്‍ക്കിടയില്‍ ആറ് ആഴ്ചയോളം ഇടവേളയുണ്ടാകും. ആ സമയം ഭക്ഷണം കഴിക്കാനും ഷോപ്പിങ്ങിന് പോകാനും സിനിമ കാണാനും മാത്രമേ ചിലവഴിക്കാനാകൂ. വളരെ സാധാരണ ജീവിതം നയിക്കണം', ഋഷി പറഞ്ഞു. 

ന്യൂയോര്‍ക്കിലായിരിക്കുമ്പോള്‍ തനിക്ക് വീട് മിസ് ചെയ്യാറുണ്ടെന്ന് താരം പറയുന്നു. എല്ലാം പൂര്‍ത്തിയാക്കി ഓഗസ്റ്റ് അവസാനത്തോടെ നാട്ടില്‍ തിരിച്ചെത്താനാകുമെന്നാണ് ഋഷിയുടെ പ്രതീക്ഷ. ' വീട്ടില്‍ നിന്ന് മാറി നിന്നതില്‍ പിന്നെ ഞാന്‍ ദിവസങ്ങള്‍ എണ്ണുകയായിരുന്നു. തിരിച്ചുവരാന്‍ കാത്തിരിക്കുകയാണ്'. സെപ്റ്റംബര്‍ ആദ്യമെങ്കിലും മടങ്ങിയെത്തി പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാനാകുമെന്നാണ് ഋഷിയുടെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല