ചലച്ചിത്രം

പൊതുവേദിയില്‍ നയന്‍താരയെ അപമാനിച്ച് തമിഴ് നടന്‍; രോഷാകുലനായി വിഗ്നേഷ്‌ (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ടി നയൻതാരയെ പൊതുവേദിയില്‍ അപമാനിച്ച് തമിഴ് നടൻ രാധാ രവി. നയൻതാരയെ ലേഡി സൂപ്പർസ്റ്റാൻ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ സംസാരിച്ച രാധാ രവി താരത്തിന്റെ വ്യക്തി ജീവിതമടക്കം പ്രതിപാദിച്ചാണ് പ്രസം​ഗിച്ചത്. നയൻതാര അഭിനയിച്ച കൊലയുതിർ കാല എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടയിലാണ് രാധാ രവിയുടെ പരാമർശം.

നയൻതാരയെ ലേഡി സൂപ്പർ സ്റ്റാർ എന്നൊന്നും വിളിക്കരുതെന്നും പുരട്ചി തലൈവർ, നടികർ തിലകം, സൂപ്പർ സ്റ്റാർ എന്നൊക്കെയുള്ള വിശേഷണങ്ങൾ ശിവാജി ഗണേശൻ, എംജിആർ, രജനീകാന്ത് തുടങ്ങിയവർക്കാണ് ചേരുക എന്നുമാണ്‌ രാധാ രവിയുടെ വാക്കുകൾ. അവരോടൊന്നും നയൻതാരയെ താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ രാധാ രവി താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും പ്രസം​ഗത്തിൽ പ്രതിപാദിച്ചു. 'നയൻതാരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവർ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്', രാധാ രവി പറഞ്ഞു. 

'തമിഴിൽ പ്രേതമായും അതേ സമയം തന്നെ തെലുങ്കിൽ സീതയായും നയൻതാര അഭിനയിക്കും. മുമ്പ് ദേവിമാരുടെ വേഷത്തിലൊക്കെ കെ.ആർ വിജയയെ പോലുള്ള നടിമാരായിരുന്നു അഭിനയിച്ചിരുന്നത്. ഇന്ന് ആർക്കുവേണമെങ്കിലും സീതയുടെ വേഷം ചെയ്യാം. കണ്ടാൽ തൊഴുത് നിൽക്കാൻ തോന്നുന്നവർക്കും സീതയാവാം. കണ്ടാൽ വിളിക്കാൻ തോന്നുവർക്കും സീതയാകാം', പ്രസംഗത്തില്‍ പറയുന്നു.

വിഡിയോ പുറത്തുവന്നതിന് പിന്നാലെ രാധാ രവിയെ വിമർശിച്ച് നടൻ വിഘ്നേശ് ശിവൻ രംഗത്തെത്തി. രാധാ രവിക്കെതിരെ നടപടി എടുക്കാത്തതിന്റെ കാരണമെന്താണെന്ന് ചോദിക്കുന്ന വിഘ്നേശ് ഇയാളുടെ മുൻകാല വിവാദങ്ങളും അക്കമിട്ട നിരത്തിയിട്ടുണ്ട്. ​ഗായിക ചിന്മയി അടക്കമുള്ളവരും രാധാ രവിക്കെതിരെ രം​ഗത്തെത്തിക്കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ