ചലച്ചിത്രം

അന്ന് ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് വിറപ്പിച്ചു; ഇപ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആയി തിരിച്ചുവരവ്

സമകാലിക മലയാളം ഡെസ്ക്

ലയിണമന്ത്രം എന്ന ചിത്രത്തില്‍ മലയാളം സംസാരിക്കാത്ത ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുണ്ടായിരുന്നു. ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് വിറപ്പിക്കുന്ന രംഗമൊന്നും സിനിമ കണ്ടവര്‍ക്ക് മറക്കാനാവില്ല. ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിച്ച, ഇന്നസെന്റിനെ അച്ചടക്കം പഠിപ്പിച്ച കുട്ടി. ഇന്ന് ആ കുട്ടി ഇപ്പോള്‍ സിനിമാലോകത്തേക്ക് തിരിച്ച് വരികയാണ്.

മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഗാനഗന്ധര്‍വനിലാണ് സിന്ധു മനു വര്‍മ്മ അഭിനയിക്കുന്നത്. ഗാനഗന്ധര്‍വ്വനിലെ താരങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററുകള്‍ പങ്കുവച്ച രമേഷ് പിഷാരടിയാണ് ഒരു താരത്തിന്റെ പഴയ സിനിമ ഓര്‍മപ്പെടുത്തിയത്. തലയിണമന്ത്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കരാട്ടെ കാരനായ ഇന്നസെന്റിന്റെയും മീനയുടെയും മകളായി അഭിനയിച്ച സിന്ധുവാണ്  ഇപ്പോള്‍ ഗാനഗന്ധര്‍വനിലൂടെ തിരിച്ചെത്തുന്നത്.  

ചിത്രത്തില്‍ ലക്ഷ്മി എന്ന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആയിട്ടാണ് സിന്ധു എത്തുന്നത്. അന്തരിച്ച നടന്‍ ജഗന്നാഥ വര്‍മയുടെ മരുമകള്‍ കൂടിയാണ് സിന്ധു മനു വര്‍മ്മ. നടന്‍ മനു വര്‍മയുടെ ഭാര്യയാണ് സിന്ധു.

രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ.

'സിന്ധു മനു വര്‍മ്മ .... ലൊക്കേഷനില്‍ എത്തിയപ്പോള്‍ ആളെ നല്ല പരിചയം...'തലയിണമന്ത്രം' എന്ന ചിത്രത്തില്‍ കരാട്ടെ കാരനായ ഇന്നസെന്റ് ചേട്ടന്റെയും മീന ചേച്ചിയുടെയും മകള്‍ ( ജാക്കിചാന്റെ ആരാധിക) ആയി അഭിനയിച്ച അതേ ആള്‍... അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥി ആയിരുന്നു ഇന്ന് പ്രിന്‍സിപ്പാള്‍..... മലയാള സിനിമയ്ക്ക് സുപരിചിതനായ അനശ്വര നടന്‍ ജഗന്നാഥ വര്‍മയുടെ മരുമകള്‍ ആണ് സിന്ധു മനു വര്‍മ്മ...'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്