ചലച്ചിത്രം

അഞ്ചര മണിക്കൂര്‍ കഥപറച്ചില്‍! ഹൃദയാഘാതം അഭിനയിച്ചാലോ എന്നു പേലും ചിന്തിച്ചു; രസകരമായ അനുഭവവുമായി നടി സാറ 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ തിളങ്ങിയ താരപുത്രിമാരില്‍ ഏറെ ആരാധകരെ സ്വന്തമാക്കി മുന്നേറുന്ന നടിയാണ് സാറ അലി ഖാന്‍. ഇപ്പോഴിതാ ഒരു സിനിമയുടെ കഥ കേള്‍ക്കുന്നതിനിടെ സംഭവിച്ച രസകരമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സാറ. സിനിമയുടെ കഥപറഞ്ഞത് ഒരു പുരുഷനാണെന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും നല്‍കാതെയാണ് സാറ സംഭവം വിവരിച്ചത്. കഥപറച്ചിലിനിടയില്‍ ഹൃദയാഘാതം വന്നതായി അഭിനയിച്ചാലോ എന്നുപോലും താന്‍ ചിന്തിച്ചു എന്നാണ് താരം പറയുന്നത്. 

"ഞാന്‍ അതേക്കുറിച്ച് ഒരുപാട് പറയുന്നില്ല, കാരണം അന്ന് പുള്ളി കുറച്ചധികം പറഞ്ഞിരുന്നു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ ഫോണുമെടുത്ത് റെസ്റ്റ് റൂമിലേക്ക് പോയി. അവിടെ നിന്ന് അമ്മയെ ഫോണില്‍ വിളിച്ചു", സാറ സംഭവം വിവരിച്ചുതുടങ്ങി. "അമ്മ, നമ്മളെല്ലാം പ്രൊഫഷണലുകളാണെന്ന് എനിക്കറിയാം, ലഭിച്ച അവസരങ്ങളെല്ലാം നന്ദിയോടെ ഓര്‍ക്കണമെന്നും അറിയാം. പക്ഷെ ഇപ്പോള്‍ ഞാന്‍ ഹൃദയാഘാതം ഉണ്ടായതായി അഭിനയിച്ചാലോ?", അന്ന് ഞാന്‍ അമ്മയോട് ചോദിച്ചത് ഇങ്ങനെയാണ്. പക്ഷെ അമ്മ 'നോ' പറഞ്ഞു. അപ്പോള്‍ പിന്നെ തല കറങ്ങിയതുപോലെ അഭിനയിച്ചാലോ എന്നായി ഞാന്‍. ഇതും സമ്മതിക്കാഞ്ഞതോടെ അമ്മയോട് തന്നെ ഒരു മാര്‍ഗ്ഗം പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടു. തിരിച്ചുപോയി അവസാനം വരെ കേട്ടിരിക്കണമെന്നായിരുന്നു കിട്ടിയ ഉപദേശം. 

എന്തായാലും അഞ്ചര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കഥ അവസാനിച്ചു. വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ അമ്മയോട് പറഞ്ഞത് 'ഐ ഹേറ്റ് യൂ' എന്നായിരുന്നു. 'ഐ റിയലി ജസ്റ്റ് ഹേറ്റ് യൂ, എനിക്ക് സംസാരിക്കണ്ട, ഒന്നും കേള്‍ക്കുകയും വേണ്ട, എനിക്ക് ഒന്ന് ഉറങ്ങിയാല്‍ മതി', അന്ന് ഞാന്‍ ഇങ്ങനെയൊക്കെയാണ് അമ്മയോട് പറഞ്ഞത്. കഥ മുഴുവന്‍ പറഞ്ഞെങ്കിലും സംവിധായകന്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ സാറ തയ്യാറായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ