ചലച്ചിത്രം

വിമാനത്തില്‍ വച്ച് ഹിന്ദി നടിയെ അപമാനിച്ചു; പ്രതിക്ക് മൂന്ന് വര്‍ഷം തടവു ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

മുംബൈ; മുന്‍ ബോളിവുഡ് നടിയോട് വിമാനത്തില്‍വെച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവു ശിക്ഷ. 41 കാരനായ വികാസ് സച്ച്‌ദേവാണ് കുറ്റക്കാരനെന്ന് കണ്ടെത്തി തടവു ശിക്ഷയ്ക്ക് വിധിച്ചത്. കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് വിധി. 2017 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.

വിമാനത്തില്‍ ആക്രമണത്തിന് ഇരയാകുമ്പോള്‍ നടിക്ക് 17 വയസായിരുന്നു പ്രായം. അതിനാല്‍ പോക്‌സോ നിയമപ്രകാരവും ഇയാള്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയിലാണ് നടിക്കെതിരേ ആക്രമണമുണ്ടായത്. എയര്‍ വിസ്താര വിമാനത്തില്‍വെച്ച് സഹയാത്രികനായ വികാസ് നടിയോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് നടി തന്റെ ഇന്‍സ്റ്റഗ്രാമിലെ ലൈവ് വിഡിയോയിലൂടെ ആക്രമണത്തെക്കുറിച്ച് തുറന്നു പറയുകയായിരുന്നു. 

പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന യാത്രികന്‍ അയാളുടെ കാല് തന്റെ സീറ്റിന്റെ ആംറസ്റ്റില്‍ വെക്കുകയും കാലുകൊണ്ട് തന്നെ സ്പര്‍ശിക്കുകയുമായിരുന്നു എന്നാണ് നടി പോസ്റ്റില്‍ പറഞ്ഞത്. തന്റെ കഴുത്തിലും പിന്‍ഭാഗത്തുമായി കാലുകൊണ്ട് തൊട്ടുവെന്നാണ് താരം വിഡിയോയില്‍ പറഞ്ഞത്. അയാളുടെ പ്രവര്‍ത്തി വിഡിയോയില്‍ പകര്‍ത്താന്‍ താന്‍ ശ്രമിച്ചെന്നും എന്നാല്‍ വെളിച്ചം കുറവായതിനാല്‍ സാധിച്ചില്ലെന്നും വ്യക്തമാക്കി. നടിയുടെ വിഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം സിനിമ അഭിനയം അവസാനിപ്പിക്കുന്നതായി താരം അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം