ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. സുശാന്തിന്റേത് കൊലപാതകമാണെന്നും ഗൂഢാലോചന നടന്നെന്നും മാതൃസഹോദരൻ ആരോപിച്ചു. നടന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ഇന്നലെ മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷാദരോഗമാണ് സുശാന്തിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
കൈ പോ ചെ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടൻ പന്ത്രണ്ടോളം ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2016ൽ ക്രിക്കറ്റ് താരം ധോനിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ എം.എസ്. ധോനി: ദി അൺടോൾഡ് സ്‌റ്റോറി സുശാന്തിന്റെ കരിയറിലെ സുപ്രധാന ചിത്രങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിച്ചോരെ എന്ന ചിത്രമാണ് നടന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ