ചലച്ചിത്രം

മണിപ്പാല്‍ സംഭവം കേട്ടപ്പോള്‍ പേടിച്ചു, പക്ഷെ അവള്‍ അയച്ചത് ഇതാണ്; ശുഭവാര്‍ത്തയുമായി ശില്‍പ ബാല 

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യമീഡിയ. കൊറോണ കാലം അതിജീവിക്കുന്നതിനെ കുറിച്ചും ക്വാറന്റൈന്‍ ദിന വിശേഷങ്ങളുമൊക്കെയാണ് ഇവയില്‍ ഏറെയും. എന്നാല്‍ വ്യത്യസ്തമായ ഒരു വിശേഷമാണ് നടിയും അവതാരകയുമായ ശില്‍പ ബാലയ്ക്ക് പങ്കുവയ്ക്കാനുള്ളത്. 

ശില്‍പയുടെ അനിയത്തി ശ്വേത ബാലഗോപാല്‍ ഇപ്പോള്‍ ഉള്ളത് മണിപ്പാല്‍ ആശുപത്രിയിലാണ്. അനിയത്തിയുടെ ക്യാംപസില്‍ ഒരു ഔട്ട് പേഷ്യന്റിന് കോവിഡ് ബാധ സംശയിക്കുന്നു എന്നറിഞ്ഞതുമുതല്‍ താന്‍ അനുഭവിച്ച ടെന്‍ഷനെക്കുറിച്ചാണ് പോസ്റ്റിന്റെ തുടക്കത്തില്‍ ശില്‍പ പങ്കുവയ്ക്കുന്നത്. ടെസ്റ്റ് ചെയ്തപ്പോള്‍ നെഗറ്റീവ് എന്ന ഫലം വന്നതോടെ സമാധാനമായി. അനിയത്തിയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ ശ്വേത അയച്ചുനല്‍കിയ ഒരു ചിത്രമാണ് ശില്‍പയില്‍ പുതിയ ഒരു ചിന്ത ജനിപ്പിച്ചത്. ഇതേക്കുറിച്ചാണ് താരത്തിന്റെ തുടര്‍ന്നുള്ള വാക്കുകള്‍. അനിയത്തി അയച്ചുനല്‍കിയ നൂഡില്‍സിന്റെ ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. 

"നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവര്‍ എന്തെങ്കിലും അപകടഘട്ടത്തില്‍ കടന്നുപേകുമ്പോഴാണ് നമ്മള്‍ ജീവിതത്തിലെ ഏറ്റവും മോശം ഉത്കണഠ അനുഭവിക്കുന്നത്. നമുക്കായി ലഭിച്ചിരിക്കുന്ന പ്രകൃതിയിലെ വസ്തുക്കളോട് ബഹുമാനത്തോടെ പെരുമാറണമെന്ന സന്ദേശമാണ് ഈ വൈറസ് ബാധ ലോകത്തിന് നല്‍കിയിരിക്കുന്നത്. ജീവിതം അപകടത്തിലാകുമ്പോഴും ആരോഗ്യ വിദഗ്ധരും സര്‍ക്കാരുമൊക്കെ നമുക്കൊപ്പമുണ്ട്. മുന്നോട്ടുപോകാന്‍ വേണ്ട അവശ്യകാരങ്ങള്‍ അവര്‍ നമുക്കായി ഉറപ്പാക്കും. ഈ ലോകത്തെ രക്ഷിക്കാന്‍ പ്രത്യുപകാരമായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി വീടുകളില്‍ തന്നെ കഴിയുക എന്നതാണ്. നമുക്കിപ്പോഴും ഭക്ഷണമുണ്ട്, പാര്‍ക്കാന്‍ ഒരിടമുണ്ട്, ഇതോന്നും ഇല്ലാത്തവരെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?. നിങ്ങള്‍ ഇപ്പോള്‍ ശ്വസിക്കുന്ന വായുവിന് പോലും ദൈവത്തോടും പ്രകൃതിയോടും നന്ദിപറയാന്‍ മറക്കരുത്" - ശില്‍പ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്