ചലച്ചിത്രം

'ഇതാണ് സ്പോർട്സ്മാൻഷിപ്പ്', ഒളിംപിക്സിലെ ആ നിമിഷം എല്ലാത്തിനും മുകളിൽ; കൈയടിച്ച് ചാക്കോച്ചൻ 

സമകാലിക മലയാളം ഡെസ്ക്

ടോക്യോ ഒളിംപിക്സിൽ പുരുഷ വിഭാഗം ഹൈജംപിൽ ഖത്തർ താരം മുതാസ് ഈസ ബാർഷിമും ഇറ്റലിയൂടെ ജിയാൻമാർക്കോ ടാംബേരിയും സ്വർണം പങ്കിട്ട നിമിഷത്തിന് കൈയടിച്ച് നട‌ൻ കുഞ്ചാക്കോ ബോബൻ. സൗഹൃദ ദിനമായിരുന്ന ഞായറാഴ്ചയാണ് ഒളിംപിക്സ് വേദിയിൽ ഈ ചരിത്ര നിമിഷം അരങ്ങേറിയത്.

ഹൈജംപിൽ മെഡൽ ജേതാക്കളെ കണ്ടെത്താനുള്ള അവസാന പോരാട്ടത്തിൽ ബാർഷിമും ടാംബേരിയും  2.37 മീറ്റർ ദൂരം പിന്നിട്ടു. 2.39 ചാടിക്കടക്കാൻ മൂന്ന് തവണ ശ്രമിച്ചിട്ടും രണ്ടുപേരും ലക്ഷ്യത്തിലെത്തിയില്ല.  'ജംപ് ഓഫ് നോക്കുകയല്ലേ?' എന്ന് റഫറിയുടെ ചോദിച്ചപ്പോൾ കാലിൽ പരിക്കുമായി വേദനയിൽ പുളയുകയായിരുന്നു ടാംബേരി. ഈ സമയമാണ് 'ഞങ്ങൾക്ക് രണ്ടുപേർക്കും സ്വർണം നൽകാൻ കഴിയുമോ?' എന്ന ബർഷിമിന്റെ ചോദ്യം. ആ ചോദ്യത്തിന് സമ്മതം മൂളുകയായിരുന്നു റഫറി. അങ്ങനെ ഒളിംപിക്സ് പുരുഷ വിഭാഗം ഹൈജംപിലെ സ്വർണ്ണം ബർഷിമും ടാംബേരിയും പങ്കിട്ടു. 

ഇരുവർക്കും മെഡൽ സമ്മാനിക്കുന്ന വിഡിയോ പങ്കുവച്ചാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ്. ഇതാണ് യഥാർത്ഥ സ്പോർട്സ്മാൻഷിപ്പ് എന്നാണ് താരം കുറിച്ചത്. അത് മതത്തിനും രാഷ്ട്രീയത്തിനും മുകളിലാണെന്നും  രാജ്യമോ നിറമോ പോലുള്ള വേർതിരിവുകളൊന്നും അതിൽ പ്രസക്തമല്ലെന്നും താരം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ആസ്ട്രസെനകയുടെ വാക്സിൻ പരീക്ഷണത്തിലൂടെ 'വിട്ടുമാറാത്ത വൈകല്യങ്ങൾ'; കമ്പനിക്കെതിരെ പരാതിയുമായി യുവതി

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ

'സുദേവ് നായരുടെ അഭിനയം തന്നേക്കാള്‍ മുന്നിലെന്നു ടൊവിനോയ്ക്കു തോന്നി'; 'വഴക്കി'ല്‍ പുതിയ വെളിപ്പെടുത്തല്‍

ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍; പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും: ഹിമന്ത