ചലച്ചിത്രം

മരക്കാറിനെ മോശം പറഞ്ഞത് സിനിമ നിരൂപണം ചെയ്യാൻ അർഹതയില്ലാത്തവർ; മോഹൻലാൽ

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലും പ്രിയദർശനും ഒന്നിച്ച മരക്കാർ; അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പിനു ശേഷമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാൽ ആദ്യ ദിവസങ്ങളിൽ ചിത്രത്തിനെതിരെ മോശം അഭിപ്രായങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ മരക്കാർ സിനിമയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞവർക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. നിരൂപണം ചെയ്യാൻ അർഹതയില്ലാത്തവരാണ് ചിത്രത്തെക്കുറിച്ച് മോശം പറഞ്ഞത് എന്നാണ് താരം പറയുന്നത്. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വ്യക്തമാക്കിയത്. 

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ

തുടക്കത്തില്‍ സിനിമ കാണാത്ത ഒരുപാട് പേര്‍ മരക്കാറിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നു. അതിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താന്‍ അര്‍ഹതയില്ലാത്തവരാണ് അത്തരം കാര്യങ്ങള്‍ പറഞ്ഞത്. ഞങ്ങളൊക്കെ പത്ത് നാല്‍പ്പത് വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന ആളുകളാണ്. ഒരു സിനിമയുടെ എഡിറ്റിനിങ്ങിനെ കുറിച്ചും ക്യാമറ മ്യൂസിക്ക് എന്നിവയെ കുറിച്ച് അര്‍ഹതയുള്ളവര്‍ പറഞ്ഞാല്‍ നമുക്ക് അത് സമ്മതിക്കാം. പക്ഷെ അങ്ങനെയല്ലാത്ത ഒരുപാട് പേര്‍ ഈ സിനിമയെ കുറിച്ച് കമന്റുകള്‍ പറഞ്ഞു. പക്ഷെ സിനിമ കണ്ടവര്‍ക്കാര്‍ക്കും അത്തരം അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയില്ല. അത് തന്നെയാണ് വലിയ അംഗീകാരം. മരക്കാറിനെ ഒരുപാട് പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു എന്നതില്‍ സന്തോഷമുണ്ട്.' മോഹൻലാൽ പറഞ്ഞു. 

രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററിലെത്തിയത്. തിയറ്ററിൽ റിലീസ് ചെയ്ത് 15ാം ദിവസം ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ ഇന്നു മുതലാണ് ചിത്രം റിലീസ് ചെയ്യുക. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി