ചലച്ചിത്രം

സൂര്യയും വെട്രിമാരനും ഒന്നിക്കുന്ന ജല്ലിക്കട്ട് കഥ; 'വാടിവാസൽ' ടൈറ്റിൽ ലുക്ക് 

സമകാലിക മലയാളം ഡെസ്ക്

വെട്രിമാരനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന വാടിവസലിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കാളക്കൂറ്റന്റെ ചിഹ്നത്തിലുള്ള പൊളിഞ്ഞ നാണയത്തിനൊപ്പമാണ് പോസ്റ്റർ. സൂര്യ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ജല്ലിക്കട്ടിന്റെ കഥ പറയുന്ന ചിത്രം, സി എസ് ചെല്ലപ്പയുടെ നോവലിനെ ആസ്പദമാക്കിയുള്ളതാണ്. 

വാടിവാസൽ എന്ന നോവലിൽ പറയുന്നത് തന്‍റെ അച്ഛന്‍റെ മരണത്തിനു കാരണക്കാരനായ 'കാരി' എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന 'പിച്ചി'യുടെ കഥയാണ്. പരമ്പരയായാണ് നോവൽ‌ വായനക്കാരിലേക്ക് എത്തുന്നത്. തുടർന്ന് പുസ്തകമായി പുറത്തിറക്കിയ ബുക്ക് വലിയ ജനപ്രീതി നേടി. ജല്ലിക്കട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് വാടിവാസല്‍. ചിത്രത്തിൽ പിച്ചി എന്ന കഥാപാത്രമായാണ് സൂര്യ എത്തുക. 

കഴിഞ്ഞ വർഷമാണ് ചിത്രം പ്രഖ്യാപിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്കും പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന സിനിമയായതിനാല്‍ത്തന്നെ വലിയ ആള്‍ക്കൂട്ടമുള്ള ഔട്ട്ഡോര്‍ രംഗങ്ങളും ഏറെയുള്ള സിനിമയാണ് വാടിവാസല്‍. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധായകന്‍. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്