ചലച്ചിത്രം

ജുലാൻ ​ഗോസ്വാമിയായി അനുഷ്ക ശർമ, പെൺ ക്രിക്കറ്റിന്റെ കഥ പറഞ്ഞ് ചക്ദ എക്സ്പ്രസ്; ടീസർ

സമകാലിക മലയാളം ഡെസ്ക്

മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം കാപ്റ്റൻ ജുലാൻ ​ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നത്. അനുഷ്ക ശർമ നായികയാവുന്ന ചിത്രത്തിന് ചക്ദ എക്സ്പ്രസ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പങ്കുവച്ചാണ് അനുഷ്ക സന്തോഷം പങ്കുവച്ചത്. 

മുൻ ഇന്ത്യൻ ക്രിക്കറ്റ് കാപ്റ്റന്റേയും വനിത ക്രിക്കറ്റിന്റേയും കഥ

ആത്മാര്‍പ്പണത്തിന്റെ കഥ പറയുന്നച് സ്‌പെഷ്യല്‍ ഫിലിമാണിത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ ജുല്‍സന്‍ ഗോസ്വാമിയുടെ ജീവിതത്തില്‍ നിന്നുള്ള പ്രേരണയിലാണ് ചക്ദ എക്‌സ്പ്രസ് ഒരുങ്ങേണ്ടത്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ലോകം തുറന്നുകാട്ടുന്നതാകും ചിത്രംം. കായിക രംഗത്തു നില്‍ക്കുക എന്നത് സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടായിരുന്ന സമയത്താണ് ജുലന്‍ ക്രിക്കറ്ററാവാന്‍ തീരുമാനിക്കുന്നതും രാജ്യത്തിന് അഭിമാനമാകുന്നതും. അവരുടെ ജീവിതത്തെയും ഇന്ത്യന്‍ ക്രിക്കറ്റിനേയും രൂപപ്പെടുത്തിയ സംഭവങ്ങളാണ് ചിത്രം പറയുന്നത്- എന്നു തുടങ്ങുന്ന അടിക്കുറിപ്പിലാണ് അനുഷ്‌ക വിഡിയോ പങ്കുവച്ചത്. 

മൂന്നു വർഷത്തിനു ശേഷം അനുഷ്ക അഭിനയ രം​ഗത്തേക്ക്

ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ ബാനറിൽ അനുഷ്ക ശർമ തന്നെ നിർമിക്കുന്ന ചിത്രം പ്രോസിത് റോയ് സംവിധാനം ചെയ്യുന്നു. 2018 ല്‍ ഷാരുഖ് ഖാന്‍ നായകനായി എത്തിയ സീറോയ്ക്ക് ശേഷം അനുഷ്‌ക പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. മകള്‍ ജനിച്ചതോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. 2017 ലാണ് അനുഷ്‌കയും ക്രിക്കറ്റ് താരം വിരാട് കൊഹ് ലിയും വിവാഹിതരാവുന്നത്. 2021 ലാണ് ഇവര്‍ക്ക് മകള്‍ ജനിച്ചത്. അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നെങ്കിലും പ്രൊഡക്ഷനില്‍ സജീവമായിരുന്നു താരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ