ചലച്ചിത്രം

‘രാധേശ്യാമി’ന് മോശം റിവ്യൂ; മനംനൊന്ത് പ്രഭാസ് ആരാധകൻ തൂങ്ങി മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

പ്രഭാസ് ചിത്രമായ ‘രാധേശ്യാമി’നെക്കുറിച്ച് മോശം പ്രതികരണങ്ങൾ പുറത്തുവന്നതിൽ മനംനൊന്ത് താരത്തിന്റെ ആരാധകൻ ജീവനൊടുക്കി. 24കാരനായ രവി തേജയാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ തിലക് നഗറിലാണ് സംഭവം. സിനിമ കണ്ട് വീട്ടിലെത്തിയ രവി വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.

ഓൺലൈൻ മാധ്യമങ്ങളിൽ സിനിമയെക്കുറിച്ച് നെഗറ്റീവ് നിരൂപണങ്ങൾ വന്നതിനെത്തുടർന്നാണ് ആത്മഹത്യയെന്നാണ് റിപ്പോർ‌ട്ട്. സിനിമ പ്രതീക്ഷക്കൊത്ത് ഉയരാത്തതിന്റെ നിരാശയിലായിരുന്നു രവി എന്നും , പടം കണ്ട് വീട്ടിലെത്തിയ യുവാവ് സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞതായി സുഹൃത്തുക്കളെ ഉദ്ധരിച്ച്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ കേസ് എടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. 

ഹസ്തരേഖാശാസ്ത്രത്തില്‍ ലോകപ്രസിദ്ധനായ വിക്രമാദിത്യനും  ഡോക്ടറായ പ്രേരണയുമാണ് ചിത്രത്തിലെ താരങ്ങള്‍. അവിചാരിതമായ അവരുടെ കൂട്ടിമുട്ടല്‍ അതിവേഗത്തില്‍ പ്രണയത്തിലേക്കു വളരുന്നു. പൂജാ ഹെഗ്ഡേയാണ് നായിക. ഏറെ കാലത്തിനു ശേഷം പ്രഭാസിന്റെ റൊമാന്റിക് ചിത്രം എത്തിയതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാൽ  ശക്തമായ തിരക്കഥയുടെ അഭാവം നിരൂപകരുടെ വിമർശനം ഏറ്റുവാങ്ങി. തെലുങ്കിന് പുറമേ, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. രാധാ കൃഷ്ണ കുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്