ദേശീയം

നര്‍മ്മദ: വിധിയില്‍ ഇടപെടില്ലെന്ന് കോടതി; മേധാ പട്കര്‍ ആശുപത്രിയില്‍ നിരാഹാരം തുടരും

സമകാലിക മലയാളം ഡെസ്ക്

മധ്യപ്രദേശ്: നര്‍മ്മദ അണക്കെട്ട് നിര്‍മ്മാണത്തിനായി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. നര്‍മ്മദയുടെ താഴ്‌വരയിലുള്ള കുടിയൊഴിപ്പിക്കല്‍ ഉത്തരവിനെതിരെ ഭഗീരഥ് ധങ്ഗര്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നാണ് വാദം കേട്ടത്. 

ഫെബ്രുവരി 8 ന് പുറപ്പെടുവിച്ച ഉത്തരവില്‍ ജൂലൈ 31 നകം കുടിയൊഴിയണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. അല്ലാത്ത പക്ഷം ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുമെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഡാം നിര്‍മ്മാണത്തിനായുള്ള കുടിയൊഴിപ്പിക്കലിന് അനുകൂലമായി ഇന്‍ഡോര്‍ ഹൈക്കോടതി പ്രഖ്യാപിച്ച വിധിയാണ് റിട്ട് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ശരി വച്ചിരിക്കുന്നത്.

അതേസമയം സമരവുമായി മുന്നാട്ട് പോകുമെന്ന് നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ വ്യക്തമാക്കി. ഇന്നലെ സമരപ്പന്തല്‍ പൊളിച്ചാണ് പൊലീസ് മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ അറസ്റ്റ് ചെയ്തത്. മേധയും മറ്റ് നേതാക്കളും ആശുപത്രിയില്‍ നിരാഹാരം ആരംഭിച്ചു. 40000 കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് എന്‍ബിഎ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്