ദേശീയം

സ്വകാര്യത മൗലികാവകാശമാക്കിയ വിധി ബീഫ് കേസിനെ ബാധിക്കാമെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി ബീഫ് നിരോധനത്തിന് എതിരായ കേസിനെ ബാധിക്കുമെന്ന് സുപ്രീം കോടതി. ബീഫ് കൈവശം വെയ്ക്കുന്നത് കുറ്റകരമല്ലെന്നും പുറത്തുനിന്ന് കൊണ്ടുവന്ന് കഴിക്കുന്നതില്‍ തെറ്റില്ലെന്നും ബോംബേ ഹൈക്കോടതിയുടെ വിധിയെ എതിര്‍ത്തുകൊണ്ട് ലഭിച്ച ഹര്‍ജികള്‍ പരിശോധിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. 

ബീഫ് കൈവശം വെയ്ക്കുന്നത് കുറ്റകരമല്ലെന്ന ബോംബേ ഹൈക്കോടതി വിധിയ്‌ക്കെതിരെ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉള്‍പ്പെടെ സുപ്രീം കോടതി ഹര്‍ജി നല്‍കിയിരുന്നു.സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാക്കിക്കൊണ്ടുള്ള ഒമ്പതംഗ ബെഞ്ചിന്റെ വിധി ഒരു അഡ്വക്കേറ്റ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റീസ് എകെ തിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ പരാമര്‍ശം. 

ഒരാള്‍ എന്ത് കഴിക്കണമെന്നോ,എന്ത് ധരിക്കണമെന്നോ ആര്‍ക്കും നിഷ്‌കര്‍ഷിക്കാന്‍ അധികാരമില്ലെന്ന് ഒമ്പതംഗ ബെഞ്ച് പറഞ്ഞിരുന്നു. 
കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനത്തിന് സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംംകോടതി വിധി തിരിച്ചടിയാകുമെന്ന് കഴിഞ്ഞ ദിവസം തന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു