ദേശീയം

ബിഹാറിലെ പ്രളയത്തില്‍ മരിച്ചവര്‍ 440; വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വീടുകളിലേക്ക് മടക്കം

സമകാലിക മലയാളം ഡെസ്ക്

പാട്‌ന: 1.71 കോടി ജനങ്ങളെ ബാധിച്ച ബിഹാറിലെ പ്രളയ കെടുതികളില്‍ മരിച്ചവരുടെ എണ്ണം 440 കടന്നു. അരാരിയ, കിസന്‍ഗജ്ഞ്, കതിഹാര്‍, പുര്‍നിയ എന്നീ നാല് ജില്ലകളെയാണ് പ്രളയ കെടുതി ദുരന്തം വിതച്ചിരിക്കുന്നത്. 

ചില പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ഇതോടെ വീടുകളിലേക്ക് മടങ്ങാന്‍ ജനങ്ങള്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് ദുരന്തനിവാരണ സേന വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

2.74 ലക്ഷം പേരെ വിവിധ ദുരന്ത നിവാരണ ക്യാമ്പുകളിലേക്ക് മാറ്റി. പ്രളയം ബാധിച്ച മേഖലകള്‍ ഹെലികോപ്ടറിലൂടെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബിഹാറിന് 500 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മോദി സാധ്യമായ എല്ലാ സഹായവും ബിഹാറിന് നല്‍കുമെന്നും വ്യക്തമാക്കി. സൈന്യം, 28 ദുരന്ത നിവാരണ സേന യൂനിറ്റുകള്‍, സംസ്ഥാന സേനകള്‍ എന്നിവയില്‍ നിന്നായി 1152 പേരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'