ദേശീയം

അയോധ്യ കേസ്: അന്തിമവാദം ഫെബ്രുവരി 8ലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി അന്തിമവാദം കേള്‍ക്കുന്നത് ഫെബ്രുവരി 8 ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പടെയുള്ള മൂന്നംഗ പ്രത്യേക ബഞ്ചാണ് ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ വാദം കേള്‍ക്കുന്നത്. 

2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിന് ശേഷം പരിഗണിക്കണമെന്ന് സുന്നിവഖഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രീംകോടതി  തള്ളി. ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യവും കോടതി നിരിസിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുന്ന വിഷയമാണിതെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനാണ് തിടുക്കത്തില്‍ വാദം കേള്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും പത്തൊന്‍പതിനായിരത്തോളം പേജുകളുള്ള രേഖകള്‍ ഹാജരാക്കന്‍ സമയം വേണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും വാദം കേള്‍ക്കല്‍ നീട്ടിവെക്കേണ്ടതില്ലെന്നുമായിരുന്നു ഉത്തര്‍ പ്രദേശേ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതിനിടെ രേഖകള്‍ പരിഭാഷപ്പെടുത്തി വാദത്തിന് തയ്യാറാകാന്‍ കക്ഷികളോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി