ദേശീയം

ഉദുമല്‍ പേട്ട ദുരഭിമാനകൊല: കൗസല്യയുടെ പിതാവ് ഉള്‍പ്പടെ  ആറ് പേര്‍ക്ക് വധശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഉദുമല്‍ പേട്ട ദുരഭിമാനകൊലയില്‍ കൗസല്യയുടെ പിതാവിന് വധശിക്ഷ. കൊലയാളി സംഘത്തിന് നേതൃത്വം നല്‍കിയ പ്രധാനി ജഗദീഷിനെയും മറ്റ് നാലു
പേരയുമാണ്  കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. അമ്മയുള്‍പ്പടെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. തിരുപ്പതി കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 

പതിനൊന്നു പേരെ പ്രതിയാക്കിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.  2016മാര്‍ച്ച് 13നാണ് സംഭവം നടന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട കൗസല്യ എന്നയുവതിയെ കല്യാണം കഴിച്ചതിന്റെ പകയായി കൗസല്യയുടെ രക്ഷിതാക്കള്‍ ക്വട്ടേഷന്‍ നല്‍കി ദളിത് യുവാവിനെ കൊല്ലുകയായിരുന്നു. ഉദുമല്‍പേട്ട് ടൌണിലാണ് കൊമരലിംഗം സ്വദേശിയും എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ വി ശങ്കറിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നത്. കൗസല്യയുടെ അച്ഛനും അമ്മയും അമ്മാവനും ഉള്‍പ്പെടുയുളള പതിനൊന്നു പ്രതികളെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 160 ലധികം ആളുടെ മൊഴിയെടുത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്