ദേശീയം

അയല്‍വാസി പീഡിപ്പിച്ച പതിനഞ്ചുകാരി സ്‌കൂളിലെ ബാത്ത്‌റൂമില്‍ പ്രസവിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: അയല്‍വാസി ബലാത്സംഗം ചെയ്തതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ 15കാരി സ്‌കൂളില്‍ പ്രസവിച്ചു. വടക്കന്‍ ഡെല്‍ഹിയിലെ മുഖര്‍ജി നഗറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നു കരുതപ്പെടുന്ന അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. 

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വ്യാഴാഴ്ച സ്‌കൂളില്‍ നടന്ന പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാത്ത്‌റൂമിലെത്തുകയും അവിടെ വെച്ച് കുഞ്ഞിനെ പ്രസവിക്കുകയുമാണുണ്ടായത്. പൊലീസീനെ വിവരമറിയിച്ച ശേഷം സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അല്‍പത്തൊന്നുകാരനായ അയല്‍വാസി നാലോ അഞ്ചോ തവണ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. ബിഹാര്‍ സ്വദേശിയായ ഇയാള്‍ ഡെല്‍ഹിയില്‍ ഓട്ടോെ്രെഡവറായി ജോലി നോക്കുകയായിരുന്നു. പെണ്‍കുട്ടി തിരിച്ചറിഞ്ഞ ഇയാളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. 

കുറ്റം സമ്മതിച്ച പ്രതി പെണ്‍കുട്ടി തന്നോട് വയറുവേദനയെക്കുറിച്ച് പറഞ്ഞിരുന്നതായി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിക്ക് ഇയാള്‍ ഗര്‍ഭഛിദ്രത്തിനായുള്ള ഗുളികകള്‍ നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു. ഗുളികകള്‍ കഴിച്ചതിനാല്‍ 26ാമത്തെ ആഴ്ചയാണ് മാസം തികയാതെ പെണ്‍കുട്ടി പ്രസവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്