ദേശീയം

തമിഴ്‌നാട്ടില്‍ ബസിനുള്ളില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട്ടില്‍ ബസില്‍ വെച്ച് പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രണ്ട് ബസ് ഡ്രൈവര്‍മാരും, കണ്ടക്ടറും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. 

സേലത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൂട്ടിയെ ആക്രമിച്ച മൂന്ന് പേരെയും ചൊവ്വാഴ്ച പൊലീസ് പിടികൂടി. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി പീഢനത്തിന് ഇരയായതിന് സമാനമായ സംഭവമാണ് തമിഴ്‌നാട്ടിലും ഉണ്ടായിരിക്കുന്നത്. 

ബസിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികളില്‍ ചിലര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

വീട്ടില്‍ നിന്നും മാതാപിതാക്കളോട് വഴക്കിട്ട് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. സേലത്ത് നിന്നും ഒരു ഗ്രാമത്തിലേക്കുള്ള പ്രൈവറ്റ് ബസില്‍ കയറിയ പെണ്‍കുട്ടി രാത്രി വരേ അതേ ബസില്‍ വീണ്ടും വീണ്ടും സഞ്ചരിക്കുകയായിരുന്നു. 

പോസ്‌കോ നിയമപ്രകാരവും, പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്